Tuesday, January 6, 2009

27.ഷബീറും കൊയക്കുട്ടിയും

ചാണകം ചീറ്റിച്ചുകൊണ്ടു പോത്ത് ഓട്ടം തുടര്‍ന്നു. പക്ഷെ യാത്രയിലുടനീളം പുതുതായി കാലനായി അധികാരമേറ്റ ദേവേന്ദ്രന്‍ ചിന്താകുലനായിരുന്നു. ഇടയ്ക്ക് ഞാന്‍ തോളില്‍ തട്ടി കാരണം ആരാഞ്ഞപ്പോഴാണ് ദേവേന്ദ്രന്‍ താന്‍ പിടിക്കാന്‍പോകുന്ന "ഷബീര്‍" എന്ന ഗുണ്ടയാണ് ചിന്തയുടെ കാരണമെന്ന് വെളിപ്പെടുത്തിയത്..

"ദേവേന്ദ്ര.. ആരും ഗുണ്ടയായി ജനിക്കുന്നില്ല.. ദേവലോകത്ത്‌ തന്നെ എല്ലാവരും പേടിച്ചു പ്രതികരിക്കില്ലാ എന്നതുകൊണ്ട് തനിക്കിതുപോലെയുള്ളവരെ അറിയില്ലായിരിക്കും..എന്നാല്‍ ഞാന്‍ ഇത്തരം ആളുകളെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്..ഷബീറിനെ എനിക്കറിയാം.. അവനെ മാത്രമല്ല അവന്‍റെ വല്ല്യുപ്പ കൊയക്കുട്ടിയേം അറിയാം.. കൊയക്കുട്ടിയാ ഇവനെ ഒരു ഗുണ്ടയാക്കിയത്.."

ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദേവേന്ദ്രന്‍ തിരിഞ്ഞു നോക്കി...

"നമ്മുടെ നരകത്തില്‍ ഉള്ള പ്രുഷ്ടംകൊയയോ..."

"അതെ ദേവേന്ദ്ര..അയാള്‍ നരകത്തില്‍ വരുന്നതിനു മുമ്പെ ഒരു വലിയ നശൂലമായിരുന്നു.. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എങ്ങനെ വിഷമങ്ങള്‍ ഉണ്ടാക്കാം,അവരുടെ ജീവിതം എങ്ങനെ ദുരിതപൂര്‍ണമാക്കാം എന്ന് ചിന്തിച്ചുകൊണ്ട്‌ ജീവിച്ചിരുന്ന ഒരു പഹയന്‍,,അയാളുടെ മരണശേഷംആണ് ഷബീര്‍ ഗുണ്ടയായത്‌.."

ആകഥ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദേവേന്ദ്രനോട് അതുഞാന്‍ പറഞ്ഞു.

"കൊട്ടാരക്കരയിലെ ഒരു അറിയപ്പെടുന്ന സാമൂഹ്യദ്രോഹിയും ക്രൂരനും സര്‍വോപരി മനുഷ്യര്‍ക്ക്‌ ഉപദ്രവവും മാത്രം കൊടുക്കാന്‍ ജനിച്ചവനായിരുന്നു കോയക്കുട്ടി.. കോടികളുടെ സമ്പത്തുണ്ടായിരുന്ന കോയക്കുട്ടി മരിച്ചിട്ട് സമ്പത്ത് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു കൊയക്കുട്ടിയുടെ ബന്ധുക്കള്‍.. പക്ഷെ കോയക്കുട്ടി ആര്‍ക്കും ഒന്നും കൊടുത്തില്ലെങ്കിലും അയാളെ നേരിട്ടു എന്തെങ്കിലും ചെയ്തുകൊല്ലാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു.. അങ്ങനെ ഒരു സുദിനം വന്നു.. എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ ഒരു എഴുത്ത് അയച്ചു കോയക്കുട്ടി വീട്ടിലേക്ക് ക്ഷണിച്ചു.."

കത്തിന്‍റെ ഉള്ളടക്കം ഇതായിരുന്നു,.

"ഞാന്‍ കോയക്കുട്ടി... ജനിച്ചിട്ടിന്നുവരെ എല്ലാവര്‍ക്കും നാശവും ദ്രോഹവും മാത്രമെ ചെയ്തിട്ടുള്ളൂ..എന്നാല്‍ എന്‍റെ മരണം അടുത്ത്‌ എന്ന് ബോധ്യം വന്ന ഞാന്‍ എന്‍റെ സമ്പത്ത് എല്ലാവര്‍ക്കും ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു.. അതുകൊണ്ട് എല്ലാവരും എന്‍റെ വീട്ടില്‍ വരണം.. നിങ്ങള്‍ക്കായി എന്‍റെ വസ്തുവകകള്‍ ദാനം ചെയ്യാന്‍ അനുവദിക്കണം..അങ്ങനെ നാളിതുവരെ ഞാന്‍ ചെയ്ത പാപങ്ങളില്‍ നിന്നു മുക്തനായി നല്ല മരണം വരിക്കാന്‍ നിങ്ങള്‍ സഹായിക്കണം.."

കൊയക്കുട്ടിയുടെ മരണം കാംക്ഷിച്ചിരുന്ന ബന്ധുക്കള്‍ പണം കിട്ടിയില്ലെങ്കിലും ഈ ക്രൂരന്‍ മരിക്കുന്നത് കാണാം എന്നതെങ്കിലും സാധിക്കും എന്നോര്‍ത്തു കൊയക്കുട്ടിയുടെ വീട്ടിലെത്തി... മക്കളും മരുമക്കളും ബന്ധുക്കളും തുടങ്ങി നൂറുകണക്കിന് ജനങ്ങള്‍ കൂടിനില്‍ക്കുന്നിടത്തു കോയക്കുട്ടി വിതുമ്പി.

"എല്ലാവരെയും വിഷമിപ്പിച്ചതില്‍ ക്ഷമിക്കണം.. ഇത്രയുംനാള്‍ നിങ്ങളെ വിഷമിപ്പിച്ചു...നിങ്ങള്‍ എനിക്ക് അതിന്‍റെ ശിക്ഷതരണം.."

എല്ലാവരും മുഖത്തോടു മുഖം നോക്കി..

"ഇവിടെ ഒരു മുള്ള് മുരിക്കിന്‍റെ കമ്പ് ഇരിപ്പുണ്ട്.. അത് എന്‍റെ ആസനത്തില്‍ ഒരു കൂടം കൊണ്ടടിച്ചു കയറ്റണം..അതെന്‍റെ പാപങ്ങളുടെ പ്രായശ്ചിത്തം ആയി ഞാന്‍ കരുതികൊള്ളാം."

ബന്ധുക്കള്‍ എല്ലാവരും ആ മുരിക്കിന്‍ കമ്പി കൊയക്കുട്ടിയുടെ ആസനത്തിലൂടെ അടിച്ചുകയറ്റുകയും അങ്ങനെ കോയക്കുട്ടി മരിക്കുകയും ചെയ്തു.. പക്ഷെ ബന്ധുക്കളുടെ സന്തോഷത്തിനു അധികം സമയം ഉണ്ടായില്ല...മരണം കാണാന്‍വന്ന പോലീസ് ആ കമ്പ് കണ്ടപ്പോഴേ കൊലപാതകം എന്ന് മനസ്സിലാക്കി ബന്ധുക്കളെ ഓരോരുത്തരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിച്ചു...അപ്പോഴാണ്‌ മരിക്കുമ്പോഴും ബന്ധുക്കള്‍ക്ക് ഒരു പണി കൊടുത്തിട്ട് പോകാനുള്ള കൊയക്കുട്ടിയുടെ അടവായിരുന്നു ഇതെന്ന് മനസ്സിലാക്കിയത്...

പക്ഷെ കുറെനാളത്തെ കടുത്ത പോലീസ് മര്‍ദ്ദനങ്ങളില്‍ മടുത്ത ബന്ധുക്കളും നാട്ടാരും പാവപ്പെട്ട ഷബീറിനെ പ്രതിയാക്കി ഈ കേസില്‍ നിന്നൂരുകയും കൊയക്കുട്ടിയുടെ സമ്പത്ത് തട്ടിയെടുക്കയും ആണുണ്ടായത്. അങ്ങനെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ന്നും പുറത്തുവന്ന ഷബീര്‍ വലിയ ഗുണ്ടയാകുകയായിരുന്നു,.

ഇതെല്ലാം കൂടി കേട്ട ദേവേന്ദ്രന്‍ വീണ്ടും കൂടുതല്‍ പേടിച്ചു..പക്ഷെ ഷബീറിനെ ഒതുക്കാനുള്ള വിദ്യ എന്‍റെ കൈയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ സമാധാനത്തോടെ പോത്തിന്‍റെ ഇടതുചെവിയില്‍ പിടിച്ചു യാത്രയുടെ ഗതിമാറ്റി ഷബീറിന്‍ വീട് ലക്ഷ്യമാക്കി വിട്ടു..

ഇതൊന്നുംഅറിയാതെ ഷബീര്‍ നീണ്ട ഒരു ഉറക്കത്തില്‍ ആയിരുന്നു,..

(ഇതിന്‍റെ ആശയം ഒരു നാടോടി കഥയോട് സാദൃശ്യം തോന്നിയാല്‍ യാദൃശികം മാത്രമാണ്.. ദ്രോഹികള്‍ എതുനാട്ടിലാ ഇല്ലാത്തത്)

2 comments:

പരേതന്‍ said...

ഇവിടെ ഒരു മുള്ള് മുരിക്കിന്‍റെ കമ്പ് ഇരിപ്പുണ്ട്.. അത് എന്‍റെ ആസനത്തില്‍ ഒരു കൂടം കൊണ്ടടിച്ചു കയറ്റണം..അതെന്‍റെ പാപങ്ങളുടെ പ്രായശ്ചിത്തം ആയി ഞാന്‍ കരുതികൊള്ളാം."

ബന്ധുക്കള്‍ എല്ലാവരും ആ മുരിക്കിന്‍ കമ്പി കൊയക്കുട്ടിയുടെ ആസനത്തിലൂടെ അടിച്ചുകയറ്റുകയും അങ്ങനെ കോയക്കുട്ടി മരിക്കുകയും ചെയ്തു..

ജിജ സുബ്രഹ്മണ്യൻ said...

ഹോ ഹൃദയസ്പന്ദനം വന്നു മരിച്ച പരേതന്റെ മരണത്തോളം ഭീതിതമല്ലല്ലോ കോയാക്കുട്ടീടെ മരണം.കൊള്ളാട്ടോ പരേതൻ!!