Friday, December 5, 2008

19.നരകത്തിലെക്കൊരു യാത്രയും സില്‍ക്കിന്‍റെ ജന്മദിനാഘോഷവും

ദേവേന്ദ്രന്‍റെ കുതന്ത്രം ഫലം കണ്ടു..ബ്ലോഗ് എഴുതി പബ്ലിഷ് ചെയ്തു എന്ന കാരണത്താല്‍ എന്നെ സ്വര്‍ഗത്തില്‍ നിന്നും നാടുകടത്തി..എരന്നു വാങ്ങിയ നരകമെന്നു പറയാം.പക്ഷെ പോരുന്നതിനു തയ്യാറെടുക്കുമ്പോള്‍ ദേവേന്ദ്രന്‍ എത്തി.സംഗതി രഹസ്യമാണ്.എന്‍റെ വയാഗ്രാതി മരുന്നുകള്‍ സേവിച്ച ദേവേന്ദ്രന് കമിഴ്ന്നു കിടന്നുറങ്ങാന്‍ കഴിയുന്നില്ല..രോഗശമനത്തിനായി കടുക്കാദി ലേഹ്യം കൊടുത്തിട്ട് രണ്ടും ആവശ്യാനുസരണം ഉപയോഗിക്കാനുള്ള തന്ത്രവും പറഞ്ഞുകൊടുത്തു.ചെളി കാണുമ്പോള്‍ ചവിട്ടുന്നതും വെള്ളം കാണുമ്പോള്‍ കഴുകുന്നതുമായ രഹസ്യം..ദേവേന്ദ്രന്‍ സന്തോഷധിക്യത്തില്‍ കൈയില്‍കിടന്ന വള ഊരിത്തന്നു..പക്ഷെ ഞാന്‍ സ്നേഹപുരസ്സരം അത് നിഷേധിച്ചു.പണമില്ലാത്ത ദേവേന്ദ്രന് പണയം വയ്ക്കാനെങ്കിലും ഉപകരിക്കട്ടെ..

ഞാന്‍ സ്വര്‍ഗ്ഗവാതില്‍ കടന്നു ഇടനാഴിയില്‍ എത്തി.നമ്മുടെ കാലനും സംഘവും ഓടിയെത്തി.. ചിത്രഗുപ്തന്‍ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടു..കാലന് പതിവില്ലാത്ത സ്നേഹം..

"നായരെ..താങ്കള്‍ ദേവേന്ദ്രന് എന്തോ മരുന്ന് കൊടുത്തുന്നു കേട്ടല്ലോ.അതെനിക്കും വേണം..ഇന്നു സില്‍ക്ക് സ്മിതയുടെ ജന്മദിനാഘോഷം ഉണ്ട്..റേവ് പാര്‍ട്ടി മാതിരിയാ..പാര്‍ട്ടികഴിഞ്ഞു അരമണിക്കൂര്‍ വെളിച്ചം കാണില്ല.മനസ്സിലായല്ലോ..?"

അപ്പോള്‍ അതാ കാര്യം.പക്ഷെ വളരെ നാളായി മനസ്സില്‍ കിടന്ന ഒരു സംശയം ചോദിച്ചു.

"എന്നതാ ഈ മുള്ള് മരത്തിന്‍റെ രഹസ്യം..വന്നോടനെ എന്നെ അതില്‍ കയറ്റിയില്ലേ..സത്യം പറ.."

കാലന്‍ ചുറ്റും നോക്കി.എന്നിട്ട് ചിത്രഗുപ്തനെ ചൂണ്ടിക്കാട്ടി.

"അവനാ.ആ ചിത്രഗുപ്തനാ എല്ലാത്തിനും കാരണം."

കാലന്‍ ചിത്രഗുപ്തനെ വിളിച്ചു..അല്പം ചമ്മിയ മുഖത്തോടെ ചിത്രഗുപ്തനെത്തി..

"എടൊ ഗുപ്ത...മറ്റേ മുള്ള് മരത്തിന്‍റെ രഹസ്യം നായരോട് പറ.."

ചിത്രഗുപ്തന്‍ മടിച്ചു മടിച്ചു പറഞ്ഞു..സത്യത്തില്‍ ആരെയും കൊല്ലാനും കൊണ്ടുവരാനും അധികാരം ഉണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ കാലനും ചിത്രഗുപ്തനും ദാരിദ്ര്യമാണ്.ദേവേന്ദ്രനും സംഘവും കാലാവധി കഴിഞ്ഞ അപ്സരസുകളെ കൊണ്ടു കാര്യം നടത്തും..പക്ഷെ നൂറു പ്രാവശ്യം കാലുപിടിച്ചാലെ ദേവേന്ദ്രന്‍ അതിന് സമ്മതിക്കൂ..ത്രിശങ്കു സ്വര്‍ഗത്തില്‍ പോകാമെന്ന് വെച്ചാല്‍ അവിടെ സ്ത്രീകള്‍ ഇല്ല..അപ്പോള്‍ ഇങ്ങനെ യമപുരിയില്‍ വരുന്ന സ്ത്രീകളെ മുള്ള് മരത്തില്‍ കയറ്റിയാല്‍ അവരുടെ ശരീരത്ത് മുറിവ് പറ്റിയ ശേഷം മരുന്ന് പുരട്ടാനും മുറിവുണങ്ങുന്നത് വരെ യമപുരിയില്‍ താമസിപ്പിക്കാം..

"എടൊ നായരെ..എല്ലാം ഈ ചിത്രഗുപ്തന്‍റെ ഉടായിപ്പായിരുന്നു."

കാലന്‍ കൈകഴുകി..അങ്ങനെ എന്നെ കാലപുരിയിലെ ആസ്ഥാനവൈദ്യന്‍ ആക്കാം എന്ന വെവസ്ഥയില്‍ കാലനോടും ചിത്രഗുപ്തനോടും സന്ധിയായി..അങ്ങനെ എന്നെ നരകത്തിലേക്ക് ചിത്രഗുപ്തനും കാലനും ചേര്‍ന്നാനയിച്ചു..നരകത്തിലെ കാഴ്ചകള്‍ സ്വര്‍ഗത്തില്‍ നിന്നും വിഭിന്നം തന്നെ.ഇവിടെ ആളുകളെ ശിക്ഷിക്കാറില്ല..ആളുകളെ നന്നാക്കി സ്വര്‍ഗത്തിലെക്കയക്കാനുള്ള ശ്രമം നടക്കുന്നു..സ്വര്‍ഗത്തിലെ ഒഴിഞ്ഞ മുറികളിലേക്ക് ഇവിടുന്നു റിക്രൂട്ട് നടക്കുന്നു..

ഇവിടെ ആകെയുള്ള മതങ്ങള്‍ രണ്ടാണ്..ഒന്നു ഒഷോസ്വാമി നടത്തുന്ന ഒഷോയിസം..രണ്ടു ഒരു മതവുമില്ലാത്ത നിര്‍ഗുണന്‍ മതം.അതേപ്പറ്റി പിന്നീട് വിശദീകരിക്കാം.ചെന്നഅന്ന് നരകത്തിലെ ഏറ്റവും വലിയ ഉത്സവത്തിനുള്ള ഒരുക്കം നടക്കുകായിരുന്നു."നരകത്തിലെ നാഷണല്‍ ഡേ.."സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ട്..നരകമെല്ലാം ഒരുങ്ങി കഴിഞ്ഞിരുന്നു..ഭൂലോകത്ത് മലയാള മനോരമയും അവര്‍ക്ക് വിശുദ്ധപദവി കൊടുത്തതുകൊണ്ട്‌ ആഘോഷം അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ ആണ്.എല്ലാവരും ആടി പാടി സ്മിതയുടെ ജയജയകാരം മുഴക്കുന്നു..എങ്ങും സ്മിതയുടെ നഗ്ന ചിത്രങ്ങള്‍..കൊടിതോരണങ്ങളില്‍ എങ്ങും സ്മിതമയം.ചുറ്റുമുണ്ടായിരുന്ന ചിത്രഗുപ്തനും കാലനും ആനന്ദ നിര്‍വൃതിയില്‍ സ്വയംമറന്നു നില്‍ക്കുന്നുണ്ടായിരുന്നു..

പണ്ടു സില്‍ക്ക് സ്മിതയെ മുള്‍മരത്തില്‍ കയറ്റി മുറിവേല്‍പ്പിച്ച് പതിനഞ്ച് ദിവസം മാറിമാറി മരുന്ന് പുരട്ടിക്കൊടുത്തത് രണ്ടിന്‍റെയും മനസ്സില്‍ ഉണ്ട്.ഞങ്ങള്‍ ഒരു വിശാലമായ മൈതാനത്തേക്ക്‌ കയറി..നരകത്തില്‍ എല്ലാവരും തന്നെ അവിടുണ്ടായിരുന്നു..നിര്‍ഗുണന്‍ മതക്കാരെന്നോ ഓഷോകളെന്നോ ഒരു വെത്യാസവും ഇവിടില്ല..ഇവിടെ ആരും രാഷ്ട്രീയംപറയാറില്ല..ഇടയ്ക്കിടെ വീരപ്പന്‍ ആകാശത്തോട്ടു വെടിവെയ്ക്കുന്നത് കണ്ടു.ഓഷോ കൈ ഉയര്‍ത്തി ഏതോ പറയുന്നതു കണ്ടു..

പെട്ടെന്ന് വെടിക്കെട്ട് തുടങ്ങി...ആകാശം നീലിമ പൂണ്ടു..ഒരു നീലപടത്തിന്‍റെ ഭാഗമായ "ആ...ആ...ഊയ്‌...അമ്മാ..ഊം.." ശബ്ദങ്ങള്‍ മുഴങ്ങി കേട്ടു.. സില്‍ക്കിന്‍റെ വരവറിയിക്കാനുള്ള മന്ത്രങ്ങള്‍ ആണവ.. പൊടുന്നന്നെ ഏവരും ബാധ കയറിയതുപോലെ തുണി ഊരി പിടിച്ചു ചുഴറ്റി "ഹോയ്....ഹോയ്" പറയാന്‍ തുടങ്ങി..ഞാന്‍ ഒന്നും ഊരാതെ "ഹോയ് ഹോയ്" പറഞ്ഞു.. പെട്ടെന്ന് പിന്നില്‍ "ഹൈ...ഹോയ്" എന്ന വിളികേട്ടു..നോക്കിയപ്പോള്‍ ജനിച്ച വേഷത്തില്‍ കാലനും ചിത്രഗുപതനും.

പെട്ടെന്ന് മൈക്കിലൂടെ അറിയിപ്പുണ്ടായി..മൈതാനത്തിന്‍റെ ഒത്ത നടുക്കിരിക്കുന്ന കണ്ണാടികൂട്ടിലേക്ക് സ്പോട്ട് ലൈറ്റ് വീണു..ഏവരും ശ്വാസമടക്കി നിന്നു...എല്ലായിടത്തെയും പ്രകാശം അണഞ്ഞു..നീല സ്പോട്ട് ലൈറ്റ് കണ്ണാടികൂട്ടില്‍ മാത്രം പ്രകാശം കൊടുത്തു...എല്ലാവരുടെയും കണ്ണ് കണ്ണാടി കൂട്ടില്‍... പെട്ടെന്ന് "അമ്മാ.." എന്നൊരു വിളികേട്ടു..ഒപ്പം ഒരുവെടിശബ്ദവും..എല്ലാവരും ഞെട്ടിത്തരിച്ചു പോയി........

സില്‍ക്ക് സ്മിത വന്ന സന്തോഷത്തില്‍ വീരപ്പന്‍ ആകാശത്തേക്ക് വച്ച വെടിയായിരുന്നു... എല്ലാവരും കണ്ണാടിക്കൂട്ടിലേക്ക് നോക്കി.

അതാ എല്ലാവരുടെയും ദൈവമായ "സില്‍ക്ക് സ്മിത" കണ്ണാടി കൂട്ടില്‍..

4 comments:

പരേതന്‍ said...

ദേവേന്ദ്രന്‍റെ കുതന്ത്രം ഫലം കണ്ടു..ബ്ലോഗ് എഴുതി പബ്ലിഷ് ചെയ്തു എന്ന കാരണത്താല്‍ എന്നെ സ്വര്‍ഗത്തില്‍ നിന്നും നാടുകടത്തി..എരന്നു വാങ്ങിയ നരകമെന്നു പറയാം.പക്ഷെ പോരുന്നതിനു തയ്യാറെടുക്കുമ്പോള്‍ ദേവേന്ദ്രന്‍ എത്തി.സംഗതി രഹസ്യമാണ്.എന്‍റെ വയാഗ്രാതി മരുന്നുകള്‍ സേവിച്ച ദേവേന്ദ്രന് കമിഴ്ന്നു കിടന്നുറങ്ങാന്‍ കഴിയുന്നില്ല..രോഗശമനത്തിനായി കടുക്കാദി ലേഹ്യം കൊടുത്തിട്ട് രണ്ടും ആവശ്യാനുസരണം ഉപയോഗിക്കാനുള്ള തന്ത്രവും പറഞ്ഞുകൊടുത്തു.ചെളി കാണുമ്പോള്‍ ചവിട്ടുന്നതും വെള്ളം കാണുമ്പോള്‍ കഴുകുന്നതുമായ രഹസ്യം..ദേവേന്ദ്രന്‍ സന്തോഷധിക്യത്തില്‍ കൈയില്‍കിടന്ന വള ഊരിത്തന്നു..പക്ഷെ ഞാന്‍ സ്നേഹപുരസ്സരം അത് നിഷേധിച്ചു.പണമില്ലാത്ത ദേവേന്ദ്രന് പണയം വയ്ക്കാനെങ്കിലും ഉപകരിക്കട്ടെ..

ഏറനാടന്‍ said...

കൊള്ളാലോ പരേതബൂലോഗം! അവിടെ സൊഖങ്ങള്‌ തന്നേ?

smitha adharsh said...

ദേവേന്ദ്രന്‍ സന്തോഷധിക്യത്തില്‍ കൈയില്‍കിടന്ന വള ഊരിത്തന്നു..പക്ഷെ ഞാന്‍ സ്നേഹപുരസ്സരം അത് നിഷേധിച്ചു.പണമില്ലാത്ത ദേവേന്ദ്രന് പണയം വയ്ക്കാനെങ്കിലും ഉപകരിക്കട്ടെ..
ഹൊ ! എന്ത് നല്ല മനസ്സ് ????
ഇതു വായിച്ചു ഈ നല്ല മനസ്സ് തിരിച്ചറിഞ്ഞ എന്റെ കണ്ണ് ആനന്ദാശ്രുക്കളാല്‍ ശോ! ബാക്കി എഴുതാന്‍ കിട്ടുന്നില്ല..
സില്‍ക്ക് സ്മിതയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷ വേറെയും..അപ്പൊ,കാണാം മാഷേ..ബാക്കി പോരട്ടെ..

പരേതന്‍ said...

ഏറനാടന്‍..
പരേത ബൂലോകം ഇനിയുമുണ്ടേ..വായിക്കണേ..

സ്മിത ആദര്‍ശ്
ഒന്നും അല്ലെങ്കില്‍ ഞാന്‍ ഒരു തറവാടി അല്ലെ..ആളുകളുടെ പ്രയാസം കണ്ടാല്‍ മനസ്സലിയില്ലേ..

ഇനിയും വരണേ..