Wednesday, December 31, 2008

26.ആത്മാവിനെ പിടിക്കാന്‍ ദേവേന്ദ്രന്‍റെ യാത്രയുടെ തുടക്കം

ചിത്രഗുപ്തന്‍ കൊടുത്ത ലിസ്റ്റുമായി കാലത്തെ തന്നെ ദേവേന്ദ്രന്‍ എന്‍റെ അടുത്തെത്തി.. പുതിയ ദേവേന്ദ്രന്‍ കാലന് കൂട്ടുപോകാന്‍ ഞാന്‍ നേരത്തെ ഒരുങ്ങിയിരുന്നു..

വീണ്ടും ഒരു ഭൂമി ദര്‍ശനം. കാരണം മരിച്ചു സ്വര്‍ഗത്തിലോ നരകത്തിലോ വരുന്ന ആത്മാക്കള്‍ പിന്നീട് ഭൂമി കണികാണാന്‍ ഭാഗ്യമുള്ളവര്‍ അല്ല. മരണശേഷം ഗതികിട്ടാതെ കറങ്ങിനടക്കുന്ന ചില ഭാഗ്യദോഷിപ്രേതങ്ങള്‍ ഭൂമിയില്‍ ചുറ്റിത്തിരിയും എന്നല്ലാതെ ഭൌമ സന്ദര്‍ശനം തീര്‍ത്തും വിലമതിക്കാനവാത്തത് തന്നെ.

ഞാന്‍ ദേവേന്ദ്രന്‍ കാലന്‍റെ അഥവാ നവകാലന്‍ ദേവേന്ദ്രന്‍റെ ലിസ്റ്റില്‍ നോക്കി.. കൊട്ടാരക്കര ഷബീര്‍. അറിയപ്പെടുന്ന ഗുണ്ടയാണ്.. ഞാന്‍ സഹതാപത്തോടെ ദേവേന്ദ്രനെ നോക്കി.. എന്‍റെ നോട്ടത്തിലെ സഹതാപം തിരിച്ചറിഞ്ഞ ദേവേന്ദ്രന് ആധിയായി.

"എന്താ മാഷേ...വല്ല പ്രശ്നവും...."

"എടൊ നവകാല.. ഈ ശവി നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാ.. ഒരു നടയ്ക്കൊന്നും പോരാത്ത ഇനമാ..ങ്ങ .. ചെന്നിട്ടു നോക്കാം.."

ദേവേന്ദ്രനെ വിറയ്ക്കാന്‍ തുടങ്ങി..

" താനൊരു കാര്യം ചെയ്യ്.. അല്പം നാടന്‍വാറ്റ് ഇരിപ്പുണ്ട്.. അടിച്ചിട്ട് വാ.. "

ഞാന്‍ അകത്ത് ചെന്നു അല്പം വാറ്റ് ചാരായം ഊറ്റി ദേവേന്ദ്രന് കൊടുത്തു.. ദേവേന്ദ്രന്‍ ഒറ്റപ്പിടിക്ക് വാറ്റടിച്ചു ചുണ്ടും തുടച്ചു ഒരു ഗാട്ടാഗുസ്തിക്കാരനെ പോലെ കവച്ചു കവച്ചു എന്‍റെ കൂടെ നടന്നു.ഇടയ്ക്കിടെ എന്നെ നോക്കുന്നതും ശ്രദ്ധിച്ചപ്പോള്‍ ആള് ഞാന്‍ കരുതിയപോലല്ല പേടിത്തൊണ്ടന്‍ ആണെന്ന് മനസ്സിലായി.. അല്പം കപട ഗൌരവത്തോടെ ഒന്നു ശകാരിക്കാം എന്ന് കരുതി..

" എന്താടെ ദേവേന്ദ്ര... ഇങ്ങനെ കവച്ചു കവച്ചു നടക്കുന്നത്. ഇതു കണ്ടാല്‍ തനിക്ക് പൈല്‍സ് ഉണ്ടെന്നല്ലേ തോന്നൂ.. പഴയ യമരാജന്‍റെ അസുഖം തനിക്കും ഉണ്ടോ.. ഉണ്ടെങ്കില്‍ പേടിക്കേണ്ട.. മരുന്നുണ്ട്..."

ദേവേന്ദ്രന്‍ അല്പം മര്യാദയ്ക്ക് നടക്കാന്‍ തുടങ്ങി..

" അല്ല എന്‍റെ മാഷേ..ഞാന്‍ അല്പം ധൈര്യം കാണിച്ചു നടന്നതാ.."

ദേവേന്ദ്രന്‍ കാര്യം വിശദീകരിച്ചു..ഞാന്‍ അമ്പരന്നു പോയിരുന്നു..ഒപ്പം കഴിഞ്ഞാ കാലം ഒരു മിന്നായം പോലെ മനസ്സിലൂടെ ഓടി മറഞ്ഞു.. തന്നെ കാലന്‍ പിടിച്ചു കൊണ്ടുവന്നതും ഇവിടെ സ്വര്‍ഗത്തിലും നരകത്തിലും സ്ഥലമില്ലാതെ ഷക്കീലയുടെ കൂടെ ഗസ്റ്റ്റൂമില്‍ വച്ചിരുന്നതും ഒടുവില്‍ സ്വര്‍ഗത്തില്‍ വിട്ടതും അവിടെ വയാഗ്ര മരുന്ന് ദേവേന്ദ്രന് കൊടുത്തതും.കാലന്‍റെ പൈല്‍സ് മാറ്റിയതും,ഭൂലോക തരികിടപെണ്ണുങ്ങളെ സഹായിയായി ലഭിച്ചതും, മുള്ള് മരത്തില്‍ കയറ്റിയതും എല്ലാം. ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു..

വന്നപ്പോള്‍ ഞാന്‍ എന്തായിരുന്നു.. എല്ലാവരെയും പേടിച്ച ഒരു സാധു.. എന്നാല്‍ എന്ന് സ്വര്‍ഗത്തിലും നരകത്തിലും മാത്രമല്ല മുഴുവന്‍ യമാപുരിയിലും ത്രിശങ്കു സ്വര്‍ഗത്തില്‍ പോലും എല്ലാവരും ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാനിപുലേറ്റര്‍. എന്തിനും ഏതിനും ഞാന്‍ തന്നെ വേണം.. എന്‍റെ ഒരു കാര്യം..തെമ്മാടിയേം തേക്കിന്‍ തടിയേം എവിടെ വേണമെങ്കിലും കിടത്താം എന്നുള്ളത് അപ്പോള്‍ ഇതാണ്.. അല്പം വേലത്തരവും തരികിടയും ഉണ്ടെങ്കില്‍ ഭൂമിയില്‍ അല്ല യമാപുരിയിലും വിലസാം..അല്പം ക്ഷമയും വക്രബുദ്ധിയും ഉണ്ടായിരുന്നാല്‍ മതി..

ഞങ്ങള്‍ നടന്നു നടന്നു പോത്തിനെ കെട്ടിയ പോര്‍ച്ചില്‍ ചെന്നു. എന്നെ കണ്ട പോത്ത് വാലാട്ടി കാണിച്ചു.. രണ്ടു മൂന്നു പ്രാവശ്യം കയറിയത് കൊണ്ടാകും പോത്തിന് നല്ല പരിചയം.. ആദ്യമായി ദേവേന്ദ്രന്‍ കാലനായത് കൊണ്ടു ചിത്രഗുപ്തനും സ്വര്‍ഗത്തില്‍ നിന്നു രണ്ടു കിഴവി അപ്സരസുമാരും വന്നിട്ടുണ്ട്. അവര്‍ ദേവേന്ദ്രന് തിലകം ചാര്‍ത്തി. ഞാന്‍ അവരെ കണ്ണിറുക്കി കാണിച്ചപ്പോള്‍ അവര്‍ ചുണ്ട് കടിച്ചു കാല്‍വിരല്‍ കൊണ്ടു നിലത്തു ചതുരമോ വൃത്തമോ ഏതാണ്ടൊക്കെ വരച്ചു..ചിത്രഗുപ്തന്‍ പുതിയ കാലനെ മണിയടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതുതായി എത്തുന്ന ഓഫീസറെ കൈമണി അടിക്കുന്ന പ്യൂണിനെയാണ് ഓര്‍മ്മ വന്നത്.ചിത്രഗുപ്തന്‍ എന്‍റെ നേരെ തിരിഞ്ഞു..

" എടൊ ,..നായരെ. ഈ ദേവേന്ദ്രനെ എല്ലാം നേരം വണ്ണം കാണിച്ചു കൊടുക്കണം..കേട്ടോ..."

ഓ ആശാന്‍ സാറ് കളിക്കുകയാണ്..

"ചിത്രഗുപ്താ...ഒരു കാര്യം പറയാനുണ്ട്..എന്‍റെ കൂടെ വന്നേ.."

ഞാന്‍ ചിത്രഗുപ്തനെ വിളിച്ചു ഒരു വശത്തേക്ക്‌ കൊണ്ടുപോയി.. ചെന്നതെ കരണക്കുറ്റിനോക്കി ഒന്നങ്ങു പൊട്ടിച്ചു..

"എടാ കഴുവേറി കൂടുതല്‍ കളിക്കല്ലേ.. ഞാന്‍ നമ്മുടെ ലീഡറെ പോലെയാ.. ഭരണം വേണം എന്നില്ല.. എല്ലാം എന്‍റെ കൈയിലൂടെയാ ....കൂടുതല്‍ എമാത്തിയാല്‍ പന്നീ നിന്നെ വല്ല പാതളകുഴിയില്‍ അരിയാട്ടാന്‍ പറഞ്ഞു വിടും.. കൂടുതല്‍ ആളുകളിക്കല്ലേ.. ദേവേന്ദ്രന്‍ വെറും ബിനാമിയാ.. രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാന്‍ തന്നെ എല്ലാം.. കൂടുതല്‍ കൊരയ്ക്കാതെ നിന്നോ.."

ചിത്രഗുപ്തന്‍ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി.. ഒരു വിഡ്ഢി ചിരി പാസാക്കി..

" അത് പിന്നെ എനിക്കറിയില്ലേ.. പക്ഷെ ആരോടും പറയണ്ട.."

ചിത്രഗുപ്തന്‍ എന്‍റെ തോളിലൂടെ കൈയിട്ടു പുതിയ കാലന്‍റെ അടുത്തേക്ക് നടന്നു.ഞാന്‍ എന്‍റെ കഴുത്തില്‍ ചുറ്റിയിരുന്ന കുറിമുണ്ട് ദേവേന്ദ്രന് കൊടുത്തു.. എന്തിനെന്ന മട്ടില്‍ എന്നെ നോക്കിയ ദേവെന്ദ്രനോടായി ഞാന്‍ പറഞ്ഞു..

"എടൊ മാഷേ...ആസനം നോവും.. ഇതു സിംഹാസനം അല്ല..പോത്തിന്‍റെ മുതുകാ.. നല്ല എല്ലാ.. ശരിക്കും നോവും..വേണമെങ്കില്‍ നേരം വണ്ണം ഇടാമെങ്കില്‍ ബുദ്ധിമുട്ടില്ലാതെ ഭൂമിയില്‍ എത്താം.."

കുറിമുണ്ട് കൊണ്ടു ജീനിയുണ്ടാക്കി ദേവേന്ദ്രനും ഒപ്പം ഞാനും പോത്തിന്‍റെ മുകളില്‍ കയറി..ചിത്രഗുപ്തന്‍ പോത്തിനെ അഴിച്ചുവിട്ടു.. അപ്സരസുകള്‍ ടാറ്റ കാണിച്ചു.. പക്ഷെ പോത്ത്‌ നിന്നയിടത്തുനിന്നു അനങ്ങിയില്ല.ചിത്രഗുപ്തനും അപ്സരസുകളും ദേവേന്ദ്രനും എന്ന് ചെയ്യണം എന്നറിയാതെ മിഴിച്ചുനിന്നു.. ഞാന്‍ എന്‍റെ പുറം കാലുകൊണ്ട്‌ പോത്തിന്‍റെ വാലിന്‍റെ ഇടയിലൂടെ ആക്സിലെട്ടറില്‍ ചവിട്ടി..

എല്ലാവരെയും അമ്പരപ്പെടുത്തി നേരെ പിന്നില്‍നിന്നിരുന്ന ചിത്രഗുപ്തന്‍റെ മുഖത്തേക്ക് കൊരവപ്പൂ പോലെ ചാണകം ചീറ്റിച്ചു പോത്ത്‌ ഒന്നമറി ബൂലോകത്തേക്ക് കുതിച്ചു..

Sunday, December 28, 2008

25.യമപുരിയിലെ തെരഞ്ഞെടുപ്പ്

അങ്ങനെ കാലന്‍ ആവാനുള്ള ദിവസം ആഗതമായി. യമരാജന്‍ തന്‍റെ കാലന്‍ പദവി ഉപേക്ഷിച്ച് നരകാധിപനായി.. യമരാജന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നു.. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രണ്ടുപേര്‍ മാത്രം. ദേവേന്ദ്രനും ഓഷോയും.

ഭൂമിയിലെ കുത്തഴിഞ്ഞ ജീവിതവും സന്യാസവും എല്ലാംകൂടി എയിഡ്സ് സമ്മാനമായി കിട്ടി മരിച്ച ഓഷോ ആകെകൂടി അസ്ഥിപന്ജരമാണ്. ദേവേന്ദ്രന് പിന്തുണയായി ഞാനും എന്‍റെ ശിഷ്യരും ഒപ്പം സില്‍ക്ക് സ്മിതയും.ഭൂമിയിലെ പോലെ വോട്ടിംഗ് യന്ത്രങ്ങളോ ബാലറ്റ് പേപ്പറോ ഇവിടെയില്ല.. അതുപോലെ ഗുണ്ടായിസവും ബൂത്ത്പിടിത്തവും.

അതേപോലെ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍
"ആരാ ആരാ ചെടിയുടെ മറവില്‍.. എന്താ മോനേ ഒളിച്ചത് തുടങ്ങിയ പാട്ടുകളോ ലക്ഷങ്ങള്‍ കോടികള്‍ പിന്നാലെ തുടങ്ങിയ പാട്ടുകളോ പാടില്ല"
എന്ന കര്‍ശന നിയന്ത്രണവും ഉണ്ട്..പക്ഷെ ഒഷോയിസം നിര്‍ഗുണന്‍സ് തുടങ്ങിയ രണ്ടുമതങ്ങള്‍ മാത്രമെ നരകത്തില്‍ ഉള്ളല്ലോ.. നിര്‍ഗുണന്‍മാര്‍ പതിവ്പോലെ ഒരു ഗുണവും ഇല്ലാത്തവരും വോട്ടെടുപ്പില്‍ നിന്നു വിട്ടെടുത്തു നില്‍ക്കുന്നവരും ആയതിനാല്‍ ഒഷോകളുടെ വോട്ടു കൊണ്ടുമാത്രം ഓഷോ ജയിക്കും എന്നതില്‍ ഏകദേശം ഉറപ്പുണ്ടായിരുന്നു..

അതുകൊണ്ട് തന്നെ ദേവേന്ദ്രന് അല്പം പേടിയും..പക്ഷെ ഞാന്‍ ഉണ്ടെന്നുള്ള ഒറ്റ വിശ്വാസത്താല്‍ അയാള്‍ നില്‍ക്കുകയായിരുന്നു..പക്ഷെ ഗുണ്ടായിസം നടക്കാത്തിടത്ത് എന്‍റെ കുതന്ത്രം വിജയിക്കും എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.. തെരഞ്ഞെടുപ്പ് എന്നുപറഞ്ഞാല്‍ ഒരു ആളും ബൂത്തില്‍ കയറി ബൂത്തിലുള്ള വെള്ളനിറത്തിലുള്ള ബോര്‍ഡില്‍ അടുത്ത് വെച്ചിരിക്കുന്ന മഷിയില്‍ വിരല്‍ മുക്കി തങ്ങളുടെ വിരല്‍ പതിക്കണം.. ചുവന്ന നിറം പതിച്ചാല്‍ വോട്ടു ഒഷോയ്ക്കും പച്ചയെങ്കില്‍ ദേവേന്ദ്രനും കിട്ടും..

പക്ഷെ വെളിയില്‍ വരുമ്പോള്‍ വിരലിലെ നിറം നോക്കി ആര്‍ക്കു വോട്ടുകൊടുത്തു എന്നറിയാം.ഞാന്‍ തെരഞ്ഞെടുപ്പ് ബൂത്തിന്‍റെ വെളിയില്‍ നിന്നു ഒരറിയിപ്പ് കൊടുത്തു.. വോട്ടു ചെയ്യാന്‍ തടിച്ചു കൂടിയിരിക്കുന്ന എല്ലാവരോടും ആയി ഒരു ചെറിയ പ്രസംഗം..

"പ്രിയ നരകനിവാസികളെ, ഇന്നിവിടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ടു ചെയ്യാവുന്നതാണ്. തനിയെ നടക്കാന്‍ ശേഷിയില്ലാത്ത ഒഷോയ്ക്കോ അല്ലെങ്കില്‍ ദേവേന്ദ്രനോ.പക്ഷെ ഞാന്‍ എന്‍റെ വകയായി വോട്ടു ചെയ്തുവരുന്നവരുടെ മനോരന്ജനത്തിനായി ഒരു നൃത്തവിരുന്നു ഒരുക്കിയിരിക്കുന്നു. വോട്ട് ചെയ്തു വരുന്ന ആളുകളില്‍ വിരലില്‍ പച്ചനിറം ഉള്ളവര്‍ (ദേവേന്ദ്രന് വോട്ട് ചെയ്തവര്‍) ഞാന്‍ ഇവിടെ ഇട്ടിരിക്കുന്ന കൂടാരത്തില്‍ കയറി സില്‍ക്ക് സ്മിതയുടെ നൃത്തവും അതോടൊപ്പം ലൈലയുടെയും,വിലാസിനിയുടെയും ചിലനമ്പറുകളും കാണാം..എന്നാല്‍ വിരലില്‍ ചുവപ്പ്നിറമുള്ള ആളുകള്‍ ഒഷോയോടൊപ്പം വേഗം തങ്ങളുടെ ഭവനത്തിലേക്ക്‌ പൊയ്ക്കൊള്ളുക.."

സംഭവം ഏറ്റു.. വോട്ട് ചെയ്തു വന്ന എല്ലാവരുടെയും കൈയില്‍ പച്ചനിറം ആയിരുന്നുവെന്നു പറയേണ്ടതില്ലല്ലോ..അങ്ങനെ ദേവേന്ദ്രന്‍ കാലാനായി വാഴിക്കപ്പെട്ടു.. സ്വര്‍ഗം ബൈജുകുമാരന്‍ എന്നൊരു ദേവന്‍ താല്‍കാലികമായി ഇടക്കാല ദേവേന്ദ്രന്‍ ആയി അവരോധിക്കപ്പെട്ടു. നരകത്തില്‍ യമരാജനും കാലനായി ദേവേന്ദ്രനും വന്നതോട് കൂടി മൂന്നിടത്തും എന്‍റെ സ്വാധീനം വര്‍ദ്ധിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

പക്ഷെ കാലന്‍ ചെയ്യുന്ന പണികള്‍ ദേവേന്ദ്രന് വശമില്ലാത്തതിനാല്‍ ദേവേന്ദ്രനോടൊപ്പം എനിക്കും പോകേണ്ടിവന്നു..അങ്ങനെ കാലന്‍ ദേവേന്ദ്രനോടൊപ്പം ആദ്യ ആത്മാവ് വേര്‍പെടുത്തല്‍ ചടങ്ങിനു ഭൂമിയില്‍ പോയ കഥ അടുത്തതില്‍..

Tuesday, December 23, 2008

24.കാലന്‍ ആകാന്‍ മത്സരം

അതിരാവിലെ വാതിലില്‍ മുട്ടുകേട്ടാണ് വാതില്‍ തുറന്നത്...

"ആരാടാ തെണ്ടീ അതിരാവിലെ.."

ദേഷ്യം വന്നിരുന്നു.. ലൈലയും,വിലാസിനിയും,കറിയയും എന്‍റെ കൂടെ താമസ്സിക്കുന്നെണ്ടെങ്കിലും ഭൂമിയിലെ പെറുക്കിത്തരങ്ങള്‍ ഇവിടെ കാണിക്കാത്തതുകൊണ്ട് അവളുമാരുടെ ജാരന്മാരോ കറിയയുടെ ജാരയോ ആകാന്‍ ഇടയില്ല..അല്ലെങ്കിലും എന്നെ പോലെ എല്ലാം തികഞ്ഞ സര്‍വഗുണസമ്പന്നനും സര്‍വോപരി ആഭാസനുമായ ഒരാളുടെ വീട്ടില്‍ അതും വൈദ്യശാല നടത്തുന്ന ഒരുവന്‍റെ വീട്ടില്‍ മുട്ടാന്‍ ധൈര്യം വരുമോ..

വാതില്‍ തുറന്നുനോക്കി. ആകെപ്പാടെ മൂടിപുതച്ച ആരോ ഒരുത്തന്‍.. വല്ലാത്ത നാറ്റം..ഓക്കാനം വരുന്നു.. ഇനി വല്ലതും മണം കേറിയാല്‍ കുടല്‍ വായില്‍ വരും..

"ആരാടാ എമ്പോക്കി.. രാവിലെ ഉറങ്ങാന്‍ സമ്മതിക്കില്ലേ.."

ആഗതന്‍ പുതച്ചിരുന്ന പുതപ്പുമാറ്റി..ആളെ കണ്ടു ഞെട്ടിപ്പോയി..ദേവേന്ദ്രന്‍..

"എന്നാ കോലമാ എന്‍റെ ദേവേന്ദ്ര.. ഒരുമാതിരി കോഴിവസന്ത പിടിച്ച കോഴിയെപോലെയുണ്ടല്ലോ..എന്താ ഇതാ വെളുപ്പിനെ..?"

"എന്‍റെ നായരെ.. ഭൂമിയില്‍ സാമ്പത്തിക മാന്ദ്യം ആയതിനാല്‍ നമ്മുടെ ഭൂമിയില്‍ വേഷം മാറി ബീയര്‍ ബാറില്‍ ഡാന്‍സ് നടത്തിയിരുന്ന അപ്സരസുകള്‍ എല്ലാം തിരികെ വന്നു..ഇനി എങ്ങനെ ജീവിക്കുമെന്നൊരു പിടിയുമില്ല.."

"അതിന് ഞാന്‍ എന്തോ ചെയ്യും ദേവേന്ദ്ര... എന്‍റെ കൈയില്‍ പണം ഇല്ലെന്നറിയില്ലേ.."

എന്‍റെ നയം വെക്തമാക്കി.

"പിന്നെ ഇവിടെ സഹായി ആയിട്ട് കൂട്ടം എന്ന് വച്ചാല്‍ ഇവിടെ മൂന്നു ആളുകള്‍ ഉണ്ടേ..പിന്നെ.."

"നായരെ അതല്ല കാര്യം.. നരകത്തില്‍ ഇലക്ഷന്‍ വരുന്നുണ്ട്.. നരകാസുരന്‍ രാജി വച്ചല്ലോ.. അപ്പോള്‍ നരകത്തില്‍ വരുമാനം കൂടുതല്‍ ആയതുകൊണ്ട് കാലന്‍ പരിപാടി നിര്‍ത്തി നരകത്തിന്‍റെ അധികാരം എടുക്കാന്‍ തീരുമാനിച്ചു.. അപ്പോള്‍ എനിക്ക് കാലന്‍റെ പോസ്റ്റിലോട്ടു ഇലക്ഷനില്‍ മല്‍സരിക്കണം. അതാവുമ്പോള്‍ ടി.എ. & ഡി.എ തുടങ്ങി കുറെ ചിക്കിലി ഒക്കും.. ദേവേന്ദ്രന്‍റെ പണി ആകെ കൂറയാ.. പണം ഇല്ല..ഞാന്‍ കുഴങ്ങി സുഹൃത്തേ.. പിന്നെ ഒന്നോ രണ്ടോ അപ്സരസുകളെ വേണെമെങ്കില്‍ ഇങ്ങോട്ട് വിടാം.. താങ്കള്‍ക്കു സഹായത്തിനു.."

"എന്‍റെ ദേവേന്ദ്ര ... എനിക്ക് വേണ്ടാ..തന്‍റെ അപ്സരസുകളെ..ഇവിടെ നല്ല ഉരുപ്പടികള്‍ ഉണ്ടേ..പിന്നെ ഈ കൂട്ടികൊടുക്കാന്‍ താന്‍ എങ്ങനെ പഠിച്ചു... നാട്ടില്‍ ഇലക്ഷനില്‍ സീറ്റ് കിട്ടാന്‍ കുട്ടിനേതാക്കന്മാര്‍ ചെയ്യുന്ന പണി ആണെന്ന് കേട്ടിട്ടുണ്ട്..താനും തുടങ്ങിയോ.."

എനിക്കല്പം ദേഷ്യം വന്നു..ദേവേന്ദ്രന്‍ വിഷണ്ണന്‍ ആയി പറഞ്ഞു..

"എന്ത് ചെയ്യാം... ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല..എന്നെ കാലന്‍ ആക്കാന്‍ താങ്കളും സഹായിക്കണം.. കാലനുമായി നല്ല ബന്ധമല്ലേ.. "

"ശരി...താന്‍ ഇപ്പോള്‍ പോ.. ഞാന്‍ പറയാം.."

ദേവേന്ദ്രന്‍ തൊഴുതു നന്ദി പറഞ്ഞു തിരികെ പോയി..ഞാന്‍ അകത്തേക്ക് ചെന്നു ഉറങ്ങുകയായിരുന്ന ലൈലയെം,കറിയയെയും,വിലാസിനിയേയും വിളിചെഴുന്നെല്‍പ്പിച്ചു..മൂവരോടും കാര്യം പറഞ്ഞു..

"എന്ത് പറയുന്നു.."

"വേണ്ട..ആ എരപ്പാളി കാലന്‍ ആവണ്ട.. വെറും തെണ്ടിയാ.. പണ്ടൊക്കെ നല്ലനിലയില്‍ ഉണ്ടായിരുന്ന സ്വര്‍ഗമാ..ഇവനാ നശിപ്പിച്ചത്‌,...അവനെ കാലന്‍ ആക്കാന്‍ സമ്മതിക്കേണ്ട.."

വിലാസിനി തന്‍റെ അഭിപ്രായം പറഞ്ഞു.

"ഒരു കാര്യം ചെയ്യാം... ഞാന്‍ കാലനുമായി ഒന്നാലോചിക്കട്ടെ.."

അവരോട് മൂവരോടും കാര്യം പറഞ്ഞു ഞാന്‍ നേരെ കാലന്‍റെ വീട്ടിലേക്ക് ചെന്നു.കാലന്‍റെ വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞു കിടക്കുന്നു.. ഇനി ദേവേന്ദ്രന്‍ ഇവിടെ ഉണ്ടോ എന്നൊരു സംശയം..താക്കോല്‍ പഴുതിലൂടെ നോക്കി..ഓ കമലാക്ഷി കാലനോട്‌ കിന്നരിക്കുകയാണ്‌വാതിലില്‍ മുട്ടി.. അനക്കമില്ല.. വീണ്ടും മുട്ടി..

" ഏത് എഭ്യനാടാ ഈ രാവിലെ..."

കാലന്‍ വന്നു വാതില്‍ തുറന്നു .. എന്നെകണ്ടു കാലന്‍ വെളുക്കെ ചിരിച്ചു..

" എന്താ നായരെ..രാവിലെ.. അവിടെ തനിക്ക് സെറ്റ്അപ്പ് കുറെയില്ലേ... എന്നെ എന്തിനാ വെറുതെ രാവിലെ ബുദ്ധിമുട്ടിച്ചത്.."

മറുപടി പറയുന്നതിന് മുമ്പെ കമലാക്ഷി വന്നു..

"എന്തോണ്ട് പരേതന്‍ നായരെ... കാണാറില്ലല്ലോ.."

പരിഭവം പറഞ്ഞതാണ്... കൊള്ളാം..

"നീ കാലനെ കാണുന്നില്ലേ...പിന്നെന്തിനാ...ഹ ഹ "

ഞാന്‍ ഒരു വെടല ചിരി ചിരിച്ചു,. അത് നമ്മുടെ ട്രേഡ് മാര്‍ക്ക് ആണല്ലോ.കമലാക്ഷി ഒന്നും പറയാതെ അകത്തേക്ക് പോയി.ഞാന്‍ കാലനോട്‌ കാര്യം എല്ലാം പറഞ്ഞു..

"എടൊ നായരെ... തന്നെ കാലനാക്കി നിയമിക്കാന്‍ ഇരിക്കുകയായിരുന്നു.. പക്ഷെ താന്‍ മനുഷ്യന്‍ ആയി പിറന്നവന്‍ ആയിരുന്നല്ലോ..അപ്പോള്‍ അല്പം പ്രയാസം ആണ്..പിന്നെ തല്‍ക്കാലം അവന്‍ വരട്ടെ.. ദേവേന്ദ്രന്‍.. അവന്‍റെ സഹായി ആയി താന്‍ കൂടിക്കോ.. അവസാനം അവനെ പോകച്ചു തന്നെ കാലന്‍ ആക്കാം.. എന്താ.."

കാലന്‍ തന്‍റെ പ്ലാന്‍ വിശദീകരിച്ചു..അപ്പോള്‍ കാലന്‍ ആകാന്‍ ഒരു ചാന്‍സ് തനിക്കുമുണ്ട്.. കാലന് നന്ദി പറഞ്ഞു ഇറങ്ങി നടന്നു.. നേരെ വൈദ്യശാലയില്‍ എത്തി.. മൂവരോടും കാര്യം പറഞ്ഞു..

സന്തോഷസൂചകമായി ചെമ്പില്‍ കിടന്ന വിപ്ലവാരിഷ്ടം എടുത്തു മൂവര്‍ക്കും കൊടുത്തു..ഞാനും കുടിച്ചു.....കാലന്‍ ആകാനുള്ള അവസരം ഓര്‍ത്തു വീണ്ടും വീണ്ടും കുടിച്ചു.

Monday, December 15, 2008

23.മൂന്നാം സഹായി ഉപ്പുകണ്ടം വിലാസിനി

എന്‍റെ സഹായിയായി അവസാനം വന്നത് ഉപ്പുകണ്ടം വിലാസിനി ആണ്. വിലാസിനിയെ അവസാനം പരിചയപ്പെടുത്തിയത് അവള്‍ കുറഞ്ഞപുള്ളി ആയതു കൊണ്ടല്ല.. അല്പംകൂടുതല്‍ വല്ല്യ ആളായത് കൊണ്ടുതന്നെ.

നരകത്തിലെ മിക്ക സ്ത്രീജനങ്ങളെയും പോലെ വിയ്ക്കാന്‍ ഏറ്റവും നല്ലത് സ്വന്തംശരീരം ആണെന്ന് തിരിച്ചറിഞ്ഞ ഒരു മഹതിയായിരുന്നു നമ്മുടെ വിലാസിനിയും.

വലിച്ചുനീട്ടാതെ കാര്യംപറയാം.. കണ്ടാല്‍ അത്രസുന്ദരി അല്ലാത്തത്കൊണ്ടു അധികം ആരും പ്രേമിക്കാന്‍ ശ്രമിക്കാതെ സ്വയം ഉരുകി കഴിഞ്ഞിരുന്ന വിലാസിനിയെ ഒരാള്‍ പ്രേമിച്ചു.. അതും ഒരു ഒരന്യമതക്കാരന്‍.. ഒരു കോട്ടയംകാരന്‍ മത്തച്ചന്‍. എന്നാല്‍ മത്തച്ചന്‍ ഓരോ സീസണിലും ഓരോ ഇനം കിളികളെ തേടുന്ന ഇനം ആയതിനാല്‍ അടുത്തസീസണില്‍ വിലാസിനിയേയും ഉപേക്ഷിച്ചു വേറെ കിളികളെ തിരക്കിപോയി..

അങ്ങനെ ദേഹവ്യാപാരം തൊഴിലായി സ്വീകരിച്ചു മുമ്പോട്ട്‌ പോയി..ആദ്യമായി കളത്തിലിറങ്ങുന്ന ആളുകളെ പഠിപ്പിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന വിലാസിനിയെ ഡ്രൈവിംഗ് സ്കൂള്‍ എന്ന് വൃത്തികെട്ടവന്മാര്‍ വിളിച്ചു.. പക്ഷെ അവരും ഫോണില്‍ വിളിച്ചു സമയം ക്ലിപ്തപ്പെടുത്തി വിലാസിനിയെ സന്ദര്‍ശിക്കുമായിരുന്നു എന്നത് മറ്റൊരു പരമാര്‍ത്ഥം.

എന്നാല്‍ ഒരിക്കല്‍നനഞ്ഞാല്‍ പിന്നെന്തു കുളിര് എന്ന് മനസ്സിലാക്കിയ വിലാസിനി ആര്‍ക്കും തന്നെ സമീപിക്കാം എന്നൊരു മാര്‍ഗം സ്വീകരിച്ചപ്പോള്‍ സൈക്കിള്‍വിലാസിനി എന്നപേരും വന്നു.. നിശ്ചിത പണം കൊടുത്തു ക്ലിപ്ത സമയത്തേക്ക് വാടകയ്ക്ക് കൊടുക്കുന്ന രീതിയായിരുന്നു ആ പേരിനു കാരണം.

അതെന്തു തന്നെയായാലും ദൈവവിളിഉള്ള ഒരു പെണ്ണായിരുന്നു വിലാസിനി എന്ന് വേണം കരുതാന്‍.. പതിനേഴ്‌ വയസ്സില്‍ ഈ രംഗത്ത് വന്ന വിലാസിനി പതിനാറു വര്‍ഷത്തെ നിരന്തരമായ കഠിനഅധ്വാനത്തിനു ശേഷം പണക്കാരി ആയിമാറി എന്ന് അറിയുമ്പോള്‍ അവരുടെ കഷ്ടപ്പാടിന്‍റെവില നമ്മള്‍ മനസ്സിലാക്കണം...

അങ്ങനെ ഇരിക്കുന്ന ഒരു ദിവസം ആണ് അവള്‍ക്കു ആദ്യത്തെ ദൈവവിളി കിട്ടിയത്.. അവള്‍ മതം മാറി കുഞ്ഞാടാകാന്‍ തീരുമാനിച്ചു.. പക്ഷെ ഒരാഴ്ചത്തെ ധ്യാനത്തിന് ഇടയില്‍ ഒരു മുട്ടനാട് തന്നെ സമീപിച്ചപ്പോള്‍ വിലാസിനി ഇടഞ്ഞു... എന്നിട്ട് ആ മുട്ടനോട് ഇങ്ങനെ പറഞ്ഞത്രേ..

"എടാ പുളിലെ ...ഇതു ചെയ്യാനാണ് ഇവിടെ വന്നതെങ്കില്‍ ഇവിടെ വരാതെയും നടന്നേനെ.. ഇങ്ങനെ ഓസിനു ദൈവത്തിന്‍റെ പേരില്‍ കിടന്നു കൊടുക്കേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു...നീ ഇങ്ങനെ കാള മണപ്പിച്ചു നടക്കുന്നത് പോലെ നടക്കാതെ വേറെ പണി നോക്ക്... വേറെ ആട്ടിന്‍ കുട്ടികള്‍ ഉണ്ടോന്നു നോക്ക്..ഇതു ഇനം വേറെയാ.ചെലപ്പോള്‍ തൊഴിക്കും.."

അങ്ങനെ ആത്മീയജീവിതത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ വിലാസിനി വീണ്ടും ലൌകിക ജീവിതത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു.. പക്ഷെ അങ്ങനെ ഒരാളെ കേട്ടിയാലുണ്ടാവുന്ന ഭവിഷ്യത്തോര്‍ത്തു വിലാസിനി ഞെട്ടി.. പതിനാറു വര്‍ഷം നടത്തിയ തെരോട്ടങ്ങള്‍ എത്ര അട്ടപ്പാടിക്കാരന്‍ ആയാലും ആദ്യരാത്രിയില്‍ മനസ്സിലാക്കുമെന്ന ചിന്ത അവളെ വേട്ടയാടി..

എന്നാല്‍ കുതന്ത്രത്തില്‍ ആരെയും കടത്തിവെട്ടുന്ന വിലാസിനി നേരെ ബാംഗളൂര്‍ക്ക് പോയി. അവിടെ പ്രശസ്തനായ ഒരു കോസ്മെറ്റിക്സര്‍ജനെ കാണുകയായിരുന്നു ലക്ഷ്യം.. അവസാനം ബാംഗളൂര്‍ ഇന്ദിരാനഗറിലെ പ്രശസ്തനായ ഒരു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോള്‍ അയാള്‍ സന്തോഷത്തോടെ കാര്യം സമ്മതിച്ചു.. പക്ഷെ ഉള്ളിത്തോലി പോലെയുള്ള ശസ്ത്രക്രിയ ആണെങ്കിലും വിലാസിനിയുടെ അവസ്ഥകണ്ട ഡോക്ടര്‍ ഞെട്ടി.. നാല്‍പതിനായിരത്തിന് തീരേണ്ട ഓപ്പറേഷന്‍ എഴുപതിനായിരം വാങ്ങിയിട്ടേ നടത്തിയുള്ളൂ..

പക്ഷെ ചര്‍മ്മം പിടിപ്പിച്ചു വിലാസിനിയെ കന്യക ആക്കുന്നതിനു മുമ്പെ ഡോക്ടറും ഒന്നു ട്രയല്‍ ഓടിച്ചിട്ടാണ് വിട്ടത്.. പക്ഷെ ഭരണങ്ങാനം പള്ളിയില്‍ ഈച്ചയിരുന്നാല്‍ എന്താ പള്ളിയില്‍ ആള്‍ക്കൂട്ടം ഉണ്ടാവുമോ.പക്ഷെ ഇത്തരം തറപണി കാണിച്ചു ആര്‍ക്കും കന്യക ആവാമെന്നമോഹം ദൈവത്തിനു പിടിച്ചില്ല.. പക്ഷെ ദൈവം അവള്‍ക്കു വേറെ ഒരു വഴി തുറന്നു കൊടുത്തു..

പണ്ടു ഭൂമിയില്‍ പാപങ്ങള്‍ പെരുകിയപ്പോള്‍ നോഹയുടെ പെട്ടകത്തില്‍ ഉള്ളവരെ മാത്രം രക്ഷിച്ചു ബാക്കിയുള്ളവരെ പ്രളയത്തില്‍ കൊന്ന ദൈവം ഇത്തവണ കളം മാറ്റി ചവിട്ടി.. വിലാസിനി എന്നാ പെട്ടകത്തില്‍ കയറിയ എല്ലാവരേയും ഭോഗക്ഷയം എന്നാ ആയുര്‍വേദ ഓമനപ്പേരില്‍ അറിയപ്പെടുന്ന എയിഡ്സ് എന്നാ മാറാ രോഗത്തിലൂടെ കൊന്നൊടുക്കി..

അങ്ങനെ ഒരുപറ്റം പാപികളും വിലാസിനിയോടൊപ്പം പരലോകത്തെത്തി.. പക്ഷെ എനിക്ക് വിലാസിനിയോടു കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പറഞ്ഞതു ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ്തു കന്യകആക്കിയാല്‍ മനുഷ്യനെ കളിപ്പിക്കാമെങ്കിലും ദൈവത്തിനു മുമ്പില്‍ ഒന്നും ഒളിക്കാനാവില്ലത്രേ.... ഇത്രയും തിരിച്ചറിവുള്ള വിലാസിനിയെ ഞാന്‍ മനസ്സാനമിച്ചു...കാരണം വിദ്യഭാസം ഇല്ലാത്ത വെറും വ്യഭിചാരിണിയ്ക്കുണ്ടായ തിരിച്ചറിവ് പോലും മറ്റുചിലര്‍ക്കുണ്ടായില്ലോ..

ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ.. അങ്ങേയ്ക്ക് അറിവില്ലാത്തത്‌ ഒന്നും ഇല്ല.. അറിവില്ലാത്തവര്‍ ഞങ്ങള്‍ മാത്രം...

Saturday, December 13, 2008

22.രണ്ടാമന്‍ ഭരണങ്ങാനം കറിയാ..

എന്‍റെ രണ്ടാമത്തെ സഹായി ഭരണങ്ങാനംകാരന്‍ കറിയ ആയിരുന്നു. സ്കറിയ എന്ന് പേരിട്ടാല്‍ അവനെ കറിയ എന്നെ വിളിക്കൂ എന്ന മലയാളിയുടെ ദുര്‍വാശിയുടെ ബലിമൃഗം.ആറടി പൊക്കവും നൂറ്റിപത്തു കിലോയും ഉണ്ടെങ്കിലും കൊഴുപ്പിന്‍റെ അല്പം പോലും വേസ്റ്റ് ഇല്ലാത്ത മാംസകട്ട..

കറിയയുടെ സേവനം അല്ലെങ്കിലും എനിക്കാവശ്യം ആണ്..കാരണം മരിക്കുന്നതിനു മുന്‍പേ നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ടാ ആയിരുന്നു.. ഇവിടെയും അതുതന്നെ പണി.. പക്ഷെ നാട്ടിലുള്ള കൊച്ചമ്മമാര്‍ വേറെ പണിയും ചെയ്യിച്ചിരുന്നു എന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു എങ്കിലും കറിയായുടെ കരുത്തും കറിയായുടെ കൈക്കരുത്ത് അറിഞ്ഞിട്ടുള്ളവരുടെ വിവരണവും കേട്ട ആരും അങ്ങനെ ആരോപിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല..

കറിയയുടെ ജനനത്തെ പറ്റി അറിയുന്നതിന് മുമ്പെ മരണത്തെ കുറിച്ചു നിര്‍ബന്ധം ആയിട്ട് അറിഞ്ഞിരിക്കണം.. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദൈവം ഭരണങ്ങാനത്തുള്ള പാപികളുടെ ലിസ്റ്റ് എടുത്തു.. ലിസ്റ്റില്‍ എല്ലാം മുമ്പില്‍ തന്നെ കറിയ.. അവസാനം ആ സുദിനത്തില്‍ കറിയയെ പോലെ ഒരു പാപിയെ അവശേഷിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ കറിയയെ പരലോകത്തേക്കു കൂട്ടികൊണ്ട് വരികയായിരുന്നു..

കറിയയെ പോലെ ഒരുവനെ ക്രിസ്ത്യന്‍ നരകത്തില്‍ സഹിക്കാന്‍ കഴിയാത്തത് കൊണ്ടു ഇങ്ങോട്ട് വിട്ടു..
കറിയായുടെ മരണം അത്ഭുദം ആയിരുന്നു.. അറിയപ്പെടുന്ന ഒരു പരോപകാരി പെണ്ണിന്‍റെ വീട്ടില്‍ ഉറങ്ങുന്നതിനിടയില്‍ പാമ്പ്‌ കടിച്ചായിരുന്നു മരണം.. കറിയയെ ആ പെണ്ണാണ് കൊന്നതെന്നും അല്ലെന്നും വിവാദം നിലനില്‍ക്കുകയാണ്.. നാട്ടുകാര്‍ എല്ലാവരും കൂടി കറിയയെ തെമ്മാടി കുഴിയില്‍ അടക്കിയശേഷം ആ പരോപകാരി പെണ്ണിന് പതിനായിരം രൂപ കൊടുത്തത്രേ..അപ്പോള്‍ത്തനെ ആ പരോപകാരി പെണ്ണ് ആയിരം രൂപ വിലയുള്ള പത്തുകൂപ്പണ്‍ പൌരസമതി കണ്‍വീണറെ എല്പ്പിച്ചശേഷം ആവശ്യക്കാര്‍ക്ക് ആ കൂപ്പണ്‍ അവളുടെ സര്‍വീസിനു ഉപയോഗിക്കാന്‍ പറ്റുമെന്ന അറിയിപ്പും ചെയ്തു..

അവസാനം പൌരസമതി ഓഫീസില്‍ കൂപ്പണിനു വേണ്ടി അടിപിടി ഉണ്ടായെന്നും കുറെ സ്ത്രീകള്‍ കൂടി ആ കൂപ്പണുകള്‍ കത്തിച്ചു കളെഞ്ഞെന്നും പിന്നീട് നമ്മുടെ പരോപകാരി സ്ത്രീ പൌരസമതി പുരുഷന്മാരുടെ പേരുകള്‍ നറുക്കെടുത്തു പത്തു പേരെ ഫ്രീ സേവനം കൊടുക്കുവാന്‍ അവസരം കൊടുത്തു..പക്ഷെ പോലീസ് കാവലില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാതെ പ്രസ്തുത സേവനം ലഭ്യമാക്കാന്‍ ഒരു കര്‍മ്മസേന രൂപവല്‍ക്കരിച്ചു എന്നതാണ് പുതിയ വാര്‍ത്ത.. എന്നാല്‍ അതെ നാട്ടിലെ സ്ത്രീകള്‍ കറിയയുടെ മരണത്തില്‍ കരയുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

കാരണം കറിയാ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യത്തില്‍ പത്തു കൂപ്പണും പിടിച്ചു പറിച്ചു പത്തു ദിവസത്തേക്ക് അവിടെ താമസമാക്കുകയും അവരുടെ ഭര്‍ത്താക്കന്മാര്‍ അവരവരുടെ വീട്ടില്‍ തന്നെ കിടന്നുറങ്ങുമെന്നും അവര്‍ മനസിലാക്കിയിരുന്നു..കറിയയുടെ ജനനം ഒരു സമസ്യായിരുന്നു..കാരണം കറിയയുടെ അപ്പന്‍ ആരാണെന്ന് കറിയയുടെ മാതാവിന് നല്ല നിശ്ചയമില്ലായിരുന്നു.. ഭരണങ്ങാനത്തെ പള്ളിപെരുന്നാളിന് വന്ന ആരോ എന്ന് മാത്രമെ അറിയൂ..ആകെ കിട്ടിയ മുന്നൂറുരൂപ വെച്ചു കണക്കുകൂട്ടുമ്പോള്‍ മുപ്പതു പേരുണ്ട്... അവരില്‍ ആരോ ആണെന്നാ അവരുടെ വൃദ്ധ മനസ്സിന്‍റെ സംശയം.

ഈ സംശയം തീര്‍ക്കാന്‍ കറിയ കര്‍ത്താവിനോടു സ്ഥിരം അപേക്ഷിക്കുമായിരുന്നു.. എന്നും കുരിശിന്‍മൂട്ടില്‍ പൈസ ഇടുമായിരുന്നു.. ഒരിക്കല്‍ കര്‍ത്താവ് അവന്‍റെ സ്വപ്നത്തില്‍ വന്നു പറഞ്ഞത്രേ..

"മോനേ കറിയ.. ലോകത്തിന്‍റെ പാപം മൊത്തം ഏറ്റു വാങ്ങിയില്ലേ..ഇനിയും എന്നെ ക്രൂശിക്കണോ.. ഇനി നീ വന്നെന്നെ ഈ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ ഈ നാട്ടില്‍ നിന്നെ പോകും..."

അന്ന് മുതല്‍ കര്‍ത്താവിനു പോലും അറിയാത്ത കാര്യം ചോദിച്ചു കറിയ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല.പക്ഷെ കര്‍ത്താവിനു കാശ് കൊടുക്കുന്നത് നിര്‍ത്തി കുരിശടിയില്‍ നിന്നും പള്ളികളില്‍ നിന്നും പണം മോഷ്ടിക്കുന്നത് തുടങ്ങി..ഒരു ചോദ്യത്തിനുത്തരം തരാത്ത ദൈവത്തെ അവന്‍ വെറുത്തു..അങ്ങനെ ഒരിക്കല്‍ പോലീസ് പിടിയിലായ കറിയ കുറെ വര്‍ഷം ദുര്‍ഗുണ പരിഹാരപാഠശാലയിലും ചിലവഴിച്ചശേഷം വന്നപ്പോള്‍ നല്ലൊരു കള്ളന്‍ മാത്രമല്ല,ക്രൂരനായ കൊലപാതകിയും ആയി മാറുകയായിരുന്നു..

പണ്ടു പള്ളികള്‍ മാത്രമെ കൈവയ്ക്കൂ എങ്കില്‍ പിന്നീട് വിഗ്രഹമോഷണം തുടങ്ങിയ കലകളിലും നിപുണനായ കറിയ തന്‍റെ പ്രവര്‍ത്തനരംഗം ബ്ലൂഫിലിം നിര്‍മാണം,കാര്‍മോഷണം, ക്വട്ടെഷന്‍ തുടങ്ങി വാഹന സിസി. രംഗത്തേക്കും വ്യാപിച്ചപ്പോള്‍ കറിയ ഭരണങ്ങാനം കറിയാ ആയി..പക്ഷെ തന്‍റെ ക്രൂര കൃത്യങ്ങളില്‍ നിന്നു കിട്ടുന്ന പണം കേരളത്തിലെ വിവിധ അനാഥ ശാലകളില്‍ കൊടുത്തു കറിയ സന്തോഷം കണ്ടിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ഹൃദയവിശാലതയെ വെളിവാക്കുന്നു..

അപ്പന്‍ അറിയാതെ വളര്‍ന്ന കറിയാ അവസാനം അപ്പന്‍ ഇല്ലാതെ വളരുന്ന കുട്ടികള്‍ക്ക് ഒരാശ്വാസം ആയിരുന്നു.. തന്‍റെ കൃത്യങ്ങളില്‍ നിന്നു കിട്ടുന്ന പണം അനാഥആശ്രമങ്ങളില്‍ കൊടുക്കുമായിരുന്ന അദ്ദേഹം അല്പം ആശ്വാസം അങ്ങനെ കണ്ടെത്തിയിരുന്നു..ഇതിനിടെ ക്വട്ടെഷന്‍ വഴിയുണ്ടാക്കിയ കോടികള്‍ സിനിമാ നിര്‍മാണത്തിലും മുടക്കിയിരുന്നു. എന്നാല്‍ അമ്മയും മാക്ടയും തമ്മിലുള്ള അടിപിടിയില്‍ താന്‍ തന്നെ ഭേദം എന്ന് തിരിച്ചറിഞ്ഞ കറിയ ആ രംഗം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അവസാനം കണ്ടെത്തിയ ഭക്തിമാര്‍ഗത്തില്‍ തിരിയുന്നതിന് തൊട്ടുമുമ്പാണ് ദൈവം കറിയയെ തിരിച്ചു വിളിച്ചത്..

തോക്ക്സ്വാമിയും,സന്തോഷ് മാധവനും മേയുന്നതിനു മുമ്പെ കത്തിസ്വാമിയെന്ന പേരും അദ്ദേഹം സ്വീകരിച്ചു. ബ്ലൂഫിലിം നിര്‍മ്മാണം,കൊലപാതകം,മോഷണം തുടങ്ങിയ എല്ലാത്തിലും അപാരമായ കഴിവുണ്ടായിരുന കറിയ ഒരുപക്ഷെ അറിയപ്പെടുന്ന ഒരു സ്വാമി ആകുന്നതിനു മുമ്പെ ദൈവം ചതിച്ചു.അങ്ങനെ കേരളത്തിനു ഒരു സ്വാമിയെ നഷ്ടമായി.. കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശയങ്ങള്‍ ചോദിക്കാനായിരുന്നു പോയതെന്ന് പിന്നീട് എന്നോട് പറഞ്ഞു..

അങ്ങനെ രണ്ടാമനും വന്നതോടെ ഞാന്‍ അല്പം ശക്തന്‍ ആയെന്നു പറഞ്ഞാല്‍ മതിയല്ലോ. ശക്തന്‍ എന്നല്ല ശക്തന്‍ പരേതന്‍ എന്ന് വേണം പറയാന്‍.

Thursday, December 11, 2008

21.ആദ്യ സഹായി.. വാളകം ലൈല..

നരകത്തിലെ ആദ്യത്തെ ബ്ലോഗ് എന്‍റെ വക എന്നതുപോലെ തന്നെ ആദ്യത്തെ വൈദ്യശാലയും എന്‍റെ വകതന്നെ...ഒഷോകളില്‍ മിക്കവാറും ഭൂമിയില്‍ കളിച്ചു മദിച്ചു എയിഡ്സ് വന്നു മരിച്ചവരോ ഇവിടെ വന്നു "സ്വതന്ത്ര അര്‍മാദം" ആസ്വദിക്കാനോ ഒത്തുകൂടിയവരോ ആണ്.. കാരണം ഭൂമിയില്‍ പറയുന്നതു പോലെ നരകത്തില്‍ പ്രത്യക യാതനകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നതാണ് സത്യം.

സ്വതന്ത്ര സംഭോഗം സര്‍വസാധാരണമായതിനാല്‍ ഇവിടെ മാനഭംഗം,ചൂളമടി,പൂവാലശല്യം ഒന്നും കേള്‍ക്കാനെ ഇല്ല..എന്നെ ഒന്നു കേറിപിടിച്ചേ എന്ന് പറഞ്ഞാലും ഞാനില്ലേ എന്ന് പറയുന്ന ഒരു സമൂഹം..പക്ഷെ ചെറിയ തോതില്‍ ഗുണ്ടായിസം ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ ഒക്കില്ല..അതൊക്കെ പിന്നീട് പറയാം.എന്‍റെ വൈദ്യ ശാല തുടങ്ങാന്‍ നടന്ന ചര്‍ച്ചയില്‍ തന്നെ സില്‍ക്ക് സ്മിത ഏര്‍പ്പെടുത്തിയ മൂന്നാളെയും ഞാന്‍ വിശദമായി പരിചയപ്പെട്ടു..

ആദ്യത്തെയാള്‍ വാളകം ലൈല..ആദ്യത്തെയാള്‍ പരലോക പ്രശേനതിനു മുമ്പെ അറിയപ്പെടുന്ന പരോപകാരി ആയിരുന്നു.. കാരണം വിവാഹത്തിന് മുമ്പെ സ്ത്രീയെന്ത് എന്ന ഒരിക്കലും തീരാത്ത സംശയത്തിന് ഉത്തരം തേടിനടക്കുന്ന ചെരുപ്പകാരുടെ അവസാന ഉത്തരമായിരുന്നു ലൈല..ലൈലയുടെ നടപ്പ്,ലൈലയുടെ ഉറക്കം,ലൈലയുടെ കൈലിയുടെ കളര്‍ വരെ ചെറുപ്പക്കാരുടെ ഇടയില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു..ലൈലയുടെ മുടി പോക്കറ്റില്‍ സൂക്ഷിച്ചു ആത്മ സായൂജ്യം അടഞ്ഞ ചെറുപ്പക്കാര്‍ വരെ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ലൈലയുടെ പ്രാധാന്യം നമുക്കു മനസ്സിലാകും..

വാളകത്തെ മേഴ്സി ഹോസ്പിറ്റലില്‍ ലൈംഗിക രോഗങ്ങള്‍ക്ക് വാര്‍ഡ്‌ ഉണ്ടാകുന്നതും ആ വാര്‍ഡില്‍ എന്നും ചെറുപ്പക്കാര്‍ അസുഖമായി വന്നു ആ വാര്‍ഡ്‌ എന്നും ഹൌസ് ഫുള്‍ ആകുകയും ഹോസ്പിറ്റല്‍ നടത്തിപ്പിക്കുന്നവര്‍ കോടീശ്വരന്മാര്‍ ആയെന്നതും അറിയുമ്പോള്‍ ലൈലയുടെ പ്രഭാവം സാധാരണക്കാരെ മാത്രമല്ല പണക്കാരെയും ബാധിച്ചു എന്നറിയുക.വിദേശിയും സമൂഹത്തിലെ വി.ഐ.പി. പെണ്ണുങ്ങളെയും മടുത്തവര്‍ക്ക് നല്ല നാടന്‍ സാധനങ്ങളുടെ അനുഭവം ലഭിക്കുവാനും ഇവിടെ വന്നിരുന്നു..

ഹിന്ദു,മുസ്ലിം,മാത്രമല്ല ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉള്ളവരും ഇവിടെ വരുന്നതു കൊണ്ടു നല്ല സാമുദായിക ഐക്യത്തിനും ലൈല വഹിച്ചിരുന്ന പങ്കിനെയും നമ്മള്‍ എടുത്തു പറയണ്ടാതാണ്.നാഷണല്‍ പെര്‍മിറ്റ്‌ ട്രക്കുകള്‍ ഓടിക്കുന്നവര്‍ നാഷണല്‍ പെര്‍മിറ്റ് ഉള്ള ലൈലയുടെ അടുത്ത് വന്നിട്ടേ പോകുമായിരുന്നുള്ളൂ..അധികം ആരും അറിയാത്ത വാളകം ഒരു അന്തര്‍ദ്ദേശീയ മാപ്പില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയതില്‍ ലൈലയുടെ പങ്കു ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തതാണ്.

വീട്ടില്‍ വരാന്‍ പറ്റാത്തവര്‍ക്ക് അടുത്തുള്ള ഓല ടാക്കീസിലെ തമിഴ് കമ്പി സിനിമയോടൊപ്പം ഒരു ചെറിയ രീതിയില്‍ പ്രായോഗിക അനുഭവം കൊടുക്കുന്ന നവീന രീതി കണ്ടുപിടിച്ചതും ഇവളുടെ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്. പക്ഷെ ഇന്നത്‌ വളരെ ഫലപ്രദമായി കേരളത്തിലെ പല തീയെറ്ററിലും നടക്കുന്നുണ്ടെങ്കില്‍ അതിന് ലൈല തന്നെ കാരണം.. അവരുടെ സ്നേഹം മാത്രം മതി..അല്ലാതെ അവര്‍ ഈ കണ്ടുപിടിത്തത്തിനു ആരും പണം തരണ്ടാ എന്ന മനസ്സും ലൈലയ്ക്കുണ്ട്..അതേപോലെ സ്വന്തം ദേഹം ആവശ്യക്കാര്‍ക്ക് വിളമ്പുമ്പോള്‍ വരുന്നവരുടെ പണത്തിനനുസരിച്ചു സര്‍വീസും കൊടുക്കുകയെന്ന നയവും ലൈലയുടെ പ്രത്യേകതയായിരുന്നു.(അഞ്ചു രൂപ കൊണ്ടുവന്ന ഒരു പയ്യനെ മുണ്ടുപൊക്കി ടോര്‍ച്ച് അടിച്ച് കാണിച്ചിട്ട് അഞ്ചു രൂപയ്ക്ക് ഇത്രയേ ഉള്ളൂ എന്ന് പറയുമ്പോള്‍ ആരെയും നിരാശപെടുത്തുന്നവളല്ല ലൈലയെന്നു ഊഹിക്കാം..)

പക്ഷെ ലൈല പെട്ടെന്നുണ്ടായ പനിയില്‍ മരിച്ചു എന്ന് പറയുമ്പോള്‍ ആര്‍ക്കും പേടിയുണ്ടാവും എല്ലാവരും രക്തം പരിശോധിക്കുകയും അങ്ങനെ കേരളത്തില്‍ മാത്രമല്ല കേരളത്തിനു വെളിയിലും ഉള്ള ലക്ഷക്കണക്കിന്‌ തങ്ങള്‍ എയിഡ്സ് ബാധിതര്‍ ആണെന്ന പേടി ഉണ്ടാവും എന്നറിയാവുന്ന അല്ലെങ്കില്‍ അതില്‍ വിഷമം ഉണ്ടായിരുന്ന ലൈല തൂങ്ങി മരിക്കുകയായിരുന്നത്രേ..വിദേശികള്‍ എന്ന് പറഞ്ഞതു പലപ്പോഴും വന്നു കൊണ്ടിരുന്ന ട്രക്ക് ഡ്രൈവര്‍ മാത്രമായിരുന്നില്ല പലപ്പോഴും നാടുകാണാന്‍ വന്ന സായിപ്പന്മാര്‍ നാടന്‍ ഭക്ഷണം കഴിക്കാന്‍ താത്പര്യം കാണിക്കുമ്പോള്‍ ലൈലയെ സമീപിക്കുമായിരുന്നു..തന്നെയുമല്ല കോളേജിലെ കുട്ടികള്‍ക്ക് വേണ്ടി ജീന്‍സും പാന്‍റും ഇട്ടു മേക്കപ്പും ചെയ്തു പോകുന്ന ഒരു പതിവും ലൈലയുടെ മാത്രം പ്രത്യേകതയായിരുന്നു..

അങ്ങനെ പ്രായ,ദേശ,സാമ്പത്തിക,തൊഴില്‍,സമുദായ ഭേദമന്യേ ആരെയും നിരാശപ്പെടുത്താത്ത ലൈല തൂങ്ങിമരിച്ചപ്പോള്‍ ആളുകള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിച്ചാണ് പോയത്.."അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ അയ്യായിരം പേരെ തീറ്റിയ കര്‍ത്താവാണോ മിടുക്കന്‍ അതോ...............................??"
പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ പഞ്ഞി വെച്ചിട്ട് കാലിലെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയപ്പോള്‍ രണ്ടു വിരലുകളും തമ്മില്‍ ഉമ്മകൊടുത്തിട്ടു തമ്മില്‍ ചോദിച്ചത്രേ..

"എടി നമ്മള്‍ തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി."

കാരണം ലൈല ജീവിച്ചിരുന്നപ്പോള്‍ കാലുകള്‍ അടുപ്പിക്കാന്‍ പറ്റിയിട്ടില്ലത്രേ...

ആദ്യചോദ്യം അവിടെ കൂടിയിരുന്ന ഏവരേയും ദുഃഖത്തില്‍ ആഴ്ത്തി..

Monday, December 8, 2008

20.നിര്‍ഗുണന്‍മാരും ഓഷോയും സില്‍ക്ക്സ്മിതയും..

നല്ല നാളില്‍ സ്മിതയെ കാണുകയായിരുന്നു. അതും കണ്ണാടിക്കൂട്ടില്‍ തുണിയില്ലാതാടുന്ന സ്മിതയെ കണ്ടു സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന ലക്ഷോപലക്ഷം നരകവാസികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട്‌..ഹൊ.. വര്‍ണ്ണിക്കാന്‍ ആവില്ല..രോമം എഴുന്നേറ്റു നില്ക്കുന്നു... ഇപ്പോള്‍ കണ്ടാല്‍ മുള്ളന്‍ പന്നിപോലുണ്ട്..

തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ കാലനോട്‌ പറഞ്ഞു..

"ദേ.. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു സില്‍ക്കിനേം ഷക്കീ ലയേം കാണുകയെന്ന്..രണ്ടും സാധിച്ചു..നിങ്ങള്‍ക്ക് ഇവരെ പരിചയമില്ലേ..എന്നെയൊക്കെ പരിചയപ്പെടുത്ത്‌.."

കാലന്‍ തലകുലുക്കി സമ്മതിച്ചു.. എന്തുപറഞ്ഞാലും സമ്മതിക്കാന്‍ പരുവത്തില്‍ ആക്കിയിരുന്നല്ലോ..ഞങ്ങള്‍ മൂവരും സ്മിതയുടെ അടുത്തേക്ക് ചെന്നു..ഞങ്ങളെ കണ്ടു സ്മിത ഓടിയെത്തി..ഒരു തൂവാല മുറിച്ചു നാണം മറച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

"ഹായ്.. "

സില്‍ക്കിന്‍റെ പതിവ് ശൈലിയില്‍ ഹായ് പറഞ്ഞു.

"സില്ക്കെ.. ഇതാണ് രാവുണ്ണി നായര്‍..പുതിയ ആളാ..സ്വര്‍ഗത്തില്‍ നിന്നു ഇന്നു വന്നതേ ഉള്ളു..ആളൊരു വൈദ്യനാ..വല്ല സഹായവും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട..നമ്മുടെ സ്വന്തം ആളാ..."

സില്‍ക്ക് എനിക്ക് കൈ തന്നു...എന്നിട്ട് മെല്ലെ മൊഴിഞ്ഞു..

"ഇപ്പോള്‍ നടുവിന് മുഴുവന്‍ വേദന..കാല്‍ മുട്ടിനും... എന്താ വല്ല മരുന്നും ഉണ്ടോ.."

"പിന്നെന്താ... എനിക്ക് ചില വിശേഷപ്പെട്ട ഉഴിച്ചില്‍ അറിയാം..അപ്പോള്‍ എന്നാ തുടങ്ങണ്ടേ എന്ന് മാത്രം പറഞ്ഞാല്‍ മതി.."

എന്‍റെ മറുപടി കേട്ട സില്‍ക്ക് എന്നെ തന്നെ മാദകമായകണ്ണുകള്‍ കൊണ്ടു ആദ്യം ഒന്നുഴിഞ്ഞു. എന്നോട് തന്‍റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു..കാലനെയും ചിത്രഗുപ്തനെയും ഞാന്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയച്ചു..സില്‍കിനോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ പതിയെ മരുന്നിന്‍കൂട്ട് തയ്യാറാക്കാന്‍ തുടങ്ങി..

അരമണിക്കൂര്‍ കൊണ്ടു മരുന്ന് ശരിയാക്കി തിരുമ്മല്‍ തുടങ്ങി..കൈകൊണ്ടും കാല്‍ കൊണ്ടും തിരുമ്മി അവസാനം തിരുമ്മല്‍ അവസാനിപ്പിച്ച ശേഷം പോരാന്‍ തുടങ്ങിയപ്പോള്‍ സില്‍ക്ക് പറഞ്ഞു..

"ചേട്ടാ.. ഇവിടെ ഒരു മരുന്ന് കട ഇട്ടുകൂടെ.."

"ഞാനും അതാലോചിക്കാതിരുന്നില്ല..പക്ഷെ എനിക്ക് കുറെ സഹായികള്‍ വേണം.മരുന്നരയ്ക്കാന്‍ ഒരാള്‍..തിരുമ്മില്‍ സഹായിക്കാന്‍ ഒരാള്‍,കരുത്തനായ മറ്റൊരു പുരുഷന്‍ സഹായിയായി.മൂന്നു പേര്‍ വേണം..."

എന്‍റെ ആവശ്യങ്ങള്‍ ഞാന്‍ നിരത്തി..സില്‍ക്ക് മൂന്നുപേരെ ആളെ അയച്ചു വിളിപ്പിച്ചു..മൂന്നുപേരും വന്നു..ഞാന്‍ ഓരോരുത്തരെയായി പരിചയപ്പെട്ടു.വാളകം ലൈല, ഭരണങ്ങാനം കറിയാ,ഉപ്പുകണ്ടം വിലാസിനി..നരകത്തിലെ അറിയപ്പെടുന്ന ചില താരങ്ങള്‍..ഇനി എന്‍റെ ചികില്‍സാ വിധികളെയും വൈദ്യശാലയെം പറ്റി പറയുന്നതിന് മുമ്പ് ഈ മൂന്ന് പേരെയും പിന്നീട് നരകത്തിലെ പ്രധാന പൈയ്യന്‍സിനെയും പരിചയപ്പെടുത്താം..

ഒന്നാമത് ഇവിടെ രണ്ടു മതങ്ങള്‍ ആണുള്ളത്..ഒഷോയിസം.രണ്ടു നിര്‍ഗുണന്‍സ് മതവും..രണ്ടിനും രണ്ടു ആദര്‍ശം

"രതിയിലൂടെ ദൈവത്തെ കാണുക.മരിച്ചവര്‍ക്ക് എയിഡ്സ് വരില്ല..ഇനിയാരെ പേടിക്കാന്‍.." ഒഷോകള്‍ ഇതു പാടിനടക്കുമ്പോള്‍" ,"നിര്‍ഗുണന് ഗുണം ചെയ്താല്‍ നിര്‍മ്മലേ പച്ച നെയ്ഗുണ " എന്നതാണ് നിര്‍ഗുണന്‍സ് ആദര്‍ശം..അതായതു ആര്‍ക്കും ഒരു ഗുണവും ഒരു ദോഷവും ചെയ്യാതെ ഭൂമിയില്‍ എകെ.അന്തോണി പുണ്യാളന്‍ "പൈശാശികതയും മൃഗീയതയും പറഞ്ഞു കാലം നീക്കുന്നത് പോലെ ആര്‍ക്കും ഗുണമില്ലാതെ ജീവിക്കുന്ന നരക സമൂഹം.. ഗാന്ധിയുടെ നിസ്സഹാരണ പ്രസ്ഥാനം പോലെയെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്..

"എന്തായാലും അടുത്തതില്‍ ഇവരെയെല്ലാം അവതരിപ്പിക്കാം.

Friday, December 5, 2008

19.നരകത്തിലെക്കൊരു യാത്രയും സില്‍ക്കിന്‍റെ ജന്മദിനാഘോഷവും

ദേവേന്ദ്രന്‍റെ കുതന്ത്രം ഫലം കണ്ടു..ബ്ലോഗ് എഴുതി പബ്ലിഷ് ചെയ്തു എന്ന കാരണത്താല്‍ എന്നെ സ്വര്‍ഗത്തില്‍ നിന്നും നാടുകടത്തി..എരന്നു വാങ്ങിയ നരകമെന്നു പറയാം.പക്ഷെ പോരുന്നതിനു തയ്യാറെടുക്കുമ്പോള്‍ ദേവേന്ദ്രന്‍ എത്തി.സംഗതി രഹസ്യമാണ്.എന്‍റെ വയാഗ്രാതി മരുന്നുകള്‍ സേവിച്ച ദേവേന്ദ്രന് കമിഴ്ന്നു കിടന്നുറങ്ങാന്‍ കഴിയുന്നില്ല..രോഗശമനത്തിനായി കടുക്കാദി ലേഹ്യം കൊടുത്തിട്ട് രണ്ടും ആവശ്യാനുസരണം ഉപയോഗിക്കാനുള്ള തന്ത്രവും പറഞ്ഞുകൊടുത്തു.ചെളി കാണുമ്പോള്‍ ചവിട്ടുന്നതും വെള്ളം കാണുമ്പോള്‍ കഴുകുന്നതുമായ രഹസ്യം..ദേവേന്ദ്രന്‍ സന്തോഷധിക്യത്തില്‍ കൈയില്‍കിടന്ന വള ഊരിത്തന്നു..പക്ഷെ ഞാന്‍ സ്നേഹപുരസ്സരം അത് നിഷേധിച്ചു.പണമില്ലാത്ത ദേവേന്ദ്രന് പണയം വയ്ക്കാനെങ്കിലും ഉപകരിക്കട്ടെ..

ഞാന്‍ സ്വര്‍ഗ്ഗവാതില്‍ കടന്നു ഇടനാഴിയില്‍ എത്തി.നമ്മുടെ കാലനും സംഘവും ഓടിയെത്തി.. ചിത്രഗുപ്തന്‍ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടു..കാലന് പതിവില്ലാത്ത സ്നേഹം..

"നായരെ..താങ്കള്‍ ദേവേന്ദ്രന് എന്തോ മരുന്ന് കൊടുത്തുന്നു കേട്ടല്ലോ.അതെനിക്കും വേണം..ഇന്നു സില്‍ക്ക് സ്മിതയുടെ ജന്മദിനാഘോഷം ഉണ്ട്..റേവ് പാര്‍ട്ടി മാതിരിയാ..പാര്‍ട്ടികഴിഞ്ഞു അരമണിക്കൂര്‍ വെളിച്ചം കാണില്ല.മനസ്സിലായല്ലോ..?"

അപ്പോള്‍ അതാ കാര്യം.പക്ഷെ വളരെ നാളായി മനസ്സില്‍ കിടന്ന ഒരു സംശയം ചോദിച്ചു.

"എന്നതാ ഈ മുള്ള് മരത്തിന്‍റെ രഹസ്യം..വന്നോടനെ എന്നെ അതില്‍ കയറ്റിയില്ലേ..സത്യം പറ.."

കാലന്‍ ചുറ്റും നോക്കി.എന്നിട്ട് ചിത്രഗുപ്തനെ ചൂണ്ടിക്കാട്ടി.

"അവനാ.ആ ചിത്രഗുപ്തനാ എല്ലാത്തിനും കാരണം."

കാലന്‍ ചിത്രഗുപ്തനെ വിളിച്ചു..അല്പം ചമ്മിയ മുഖത്തോടെ ചിത്രഗുപ്തനെത്തി..

"എടൊ ഗുപ്ത...മറ്റേ മുള്ള് മരത്തിന്‍റെ രഹസ്യം നായരോട് പറ.."

ചിത്രഗുപ്തന്‍ മടിച്ചു മടിച്ചു പറഞ്ഞു..സത്യത്തില്‍ ആരെയും കൊല്ലാനും കൊണ്ടുവരാനും അധികാരം ഉണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ കാലനും ചിത്രഗുപ്തനും ദാരിദ്ര്യമാണ്.ദേവേന്ദ്രനും സംഘവും കാലാവധി കഴിഞ്ഞ അപ്സരസുകളെ കൊണ്ടു കാര്യം നടത്തും..പക്ഷെ നൂറു പ്രാവശ്യം കാലുപിടിച്ചാലെ ദേവേന്ദ്രന്‍ അതിന് സമ്മതിക്കൂ..ത്രിശങ്കു സ്വര്‍ഗത്തില്‍ പോകാമെന്ന് വെച്ചാല്‍ അവിടെ സ്ത്രീകള്‍ ഇല്ല..അപ്പോള്‍ ഇങ്ങനെ യമപുരിയില്‍ വരുന്ന സ്ത്രീകളെ മുള്ള് മരത്തില്‍ കയറ്റിയാല്‍ അവരുടെ ശരീരത്ത് മുറിവ് പറ്റിയ ശേഷം മരുന്ന് പുരട്ടാനും മുറിവുണങ്ങുന്നത് വരെ യമപുരിയില്‍ താമസിപ്പിക്കാം..

"എടൊ നായരെ..എല്ലാം ഈ ചിത്രഗുപ്തന്‍റെ ഉടായിപ്പായിരുന്നു."

കാലന്‍ കൈകഴുകി..അങ്ങനെ എന്നെ കാലപുരിയിലെ ആസ്ഥാനവൈദ്യന്‍ ആക്കാം എന്ന വെവസ്ഥയില്‍ കാലനോടും ചിത്രഗുപ്തനോടും സന്ധിയായി..അങ്ങനെ എന്നെ നരകത്തിലേക്ക് ചിത്രഗുപ്തനും കാലനും ചേര്‍ന്നാനയിച്ചു..നരകത്തിലെ കാഴ്ചകള്‍ സ്വര്‍ഗത്തില്‍ നിന്നും വിഭിന്നം തന്നെ.ഇവിടെ ആളുകളെ ശിക്ഷിക്കാറില്ല..ആളുകളെ നന്നാക്കി സ്വര്‍ഗത്തിലെക്കയക്കാനുള്ള ശ്രമം നടക്കുന്നു..സ്വര്‍ഗത്തിലെ ഒഴിഞ്ഞ മുറികളിലേക്ക് ഇവിടുന്നു റിക്രൂട്ട് നടക്കുന്നു..

ഇവിടെ ആകെയുള്ള മതങ്ങള്‍ രണ്ടാണ്..ഒന്നു ഒഷോസ്വാമി നടത്തുന്ന ഒഷോയിസം..രണ്ടു ഒരു മതവുമില്ലാത്ത നിര്‍ഗുണന്‍ മതം.അതേപ്പറ്റി പിന്നീട് വിശദീകരിക്കാം.ചെന്നഅന്ന് നരകത്തിലെ ഏറ്റവും വലിയ ഉത്സവത്തിനുള്ള ഒരുക്കം നടക്കുകായിരുന്നു."നരകത്തിലെ നാഷണല്‍ ഡേ.."സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ട്..നരകമെല്ലാം ഒരുങ്ങി കഴിഞ്ഞിരുന്നു..ഭൂലോകത്ത് മലയാള മനോരമയും അവര്‍ക്ക് വിശുദ്ധപദവി കൊടുത്തതുകൊണ്ട്‌ ആഘോഷം അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ ആണ്.എല്ലാവരും ആടി പാടി സ്മിതയുടെ ജയജയകാരം മുഴക്കുന്നു..എങ്ങും സ്മിതയുടെ നഗ്ന ചിത്രങ്ങള്‍..കൊടിതോരണങ്ങളില്‍ എങ്ങും സ്മിതമയം.ചുറ്റുമുണ്ടായിരുന്ന ചിത്രഗുപ്തനും കാലനും ആനന്ദ നിര്‍വൃതിയില്‍ സ്വയംമറന്നു നില്‍ക്കുന്നുണ്ടായിരുന്നു..

പണ്ടു സില്‍ക്ക് സ്മിതയെ മുള്‍മരത്തില്‍ കയറ്റി മുറിവേല്‍പ്പിച്ച് പതിനഞ്ച് ദിവസം മാറിമാറി മരുന്ന് പുരട്ടിക്കൊടുത്തത് രണ്ടിന്‍റെയും മനസ്സില്‍ ഉണ്ട്.ഞങ്ങള്‍ ഒരു വിശാലമായ മൈതാനത്തേക്ക്‌ കയറി..നരകത്തില്‍ എല്ലാവരും തന്നെ അവിടുണ്ടായിരുന്നു..നിര്‍ഗുണന്‍ മതക്കാരെന്നോ ഓഷോകളെന്നോ ഒരു വെത്യാസവും ഇവിടില്ല..ഇവിടെ ആരും രാഷ്ട്രീയംപറയാറില്ല..ഇടയ്ക്കിടെ വീരപ്പന്‍ ആകാശത്തോട്ടു വെടിവെയ്ക്കുന്നത് കണ്ടു.ഓഷോ കൈ ഉയര്‍ത്തി ഏതോ പറയുന്നതു കണ്ടു..

പെട്ടെന്ന് വെടിക്കെട്ട് തുടങ്ങി...ആകാശം നീലിമ പൂണ്ടു..ഒരു നീലപടത്തിന്‍റെ ഭാഗമായ "ആ...ആ...ഊയ്‌...അമ്മാ..ഊം.." ശബ്ദങ്ങള്‍ മുഴങ്ങി കേട്ടു.. സില്‍ക്കിന്‍റെ വരവറിയിക്കാനുള്ള മന്ത്രങ്ങള്‍ ആണവ.. പൊടുന്നന്നെ ഏവരും ബാധ കയറിയതുപോലെ തുണി ഊരി പിടിച്ചു ചുഴറ്റി "ഹോയ്....ഹോയ്" പറയാന്‍ തുടങ്ങി..ഞാന്‍ ഒന്നും ഊരാതെ "ഹോയ് ഹോയ്" പറഞ്ഞു.. പെട്ടെന്ന് പിന്നില്‍ "ഹൈ...ഹോയ്" എന്ന വിളികേട്ടു..നോക്കിയപ്പോള്‍ ജനിച്ച വേഷത്തില്‍ കാലനും ചിത്രഗുപതനും.

പെട്ടെന്ന് മൈക്കിലൂടെ അറിയിപ്പുണ്ടായി..മൈതാനത്തിന്‍റെ ഒത്ത നടുക്കിരിക്കുന്ന കണ്ണാടികൂട്ടിലേക്ക് സ്പോട്ട് ലൈറ്റ് വീണു..ഏവരും ശ്വാസമടക്കി നിന്നു...എല്ലായിടത്തെയും പ്രകാശം അണഞ്ഞു..നീല സ്പോട്ട് ലൈറ്റ് കണ്ണാടികൂട്ടില്‍ മാത്രം പ്രകാശം കൊടുത്തു...എല്ലാവരുടെയും കണ്ണ് കണ്ണാടി കൂട്ടില്‍... പെട്ടെന്ന് "അമ്മാ.." എന്നൊരു വിളികേട്ടു..ഒപ്പം ഒരുവെടിശബ്ദവും..എല്ലാവരും ഞെട്ടിത്തരിച്ചു പോയി........

സില്‍ക്ക് സ്മിത വന്ന സന്തോഷത്തില്‍ വീരപ്പന്‍ ആകാശത്തേക്ക് വച്ച വെടിയായിരുന്നു... എല്ലാവരും കണ്ണാടിക്കൂട്ടിലേക്ക് നോക്കി.

അതാ എല്ലാവരുടെയും ദൈവമായ "സില്‍ക്ക് സ്മിത" കണ്ണാടി കൂട്ടില്‍..

Tuesday, December 2, 2008

18.വിശുദ്ധ സില്‍ക്ക് സ്മിതയോ..??


മലയാളത്തിലെ മണ്മറഞ്ഞ മാദകസുന്ദരി സില്‍ക്ക് സ്മിത..
(വിശുദ്ധ സില്‍ക്ക്സ്മിത......??? )


ഇതൊരു പോസ്റ്റാക്കാന്‍ താത്പര്യം ഇല്ലായിരുന്നു..ഇന്നലെ നരകത്തിലേക്ക് താമസ്സമാക്കിയ എനിക്ക് സില്‍ക്ക് സ്മിതയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നു.. പക്ഷെ ഭൂമിയില്‍ അവര്‍ക്ക് വിശുദ്ധ പദവി നല്‍കിയ വിവരം മലയാള മനോരമയില്‍ വായിച്ചാണ് അറിയാന്‍ കഴിഞ്ഞത്..നരകത്തില്‍ കിട്ടുന്ന അപൂര്‍വ്വം ചിലപത്രങ്ങളില്‍ ഒന്നാണത്..

പത്രവിശേഷം നേരിട്ടുവായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി..

ഇനി ഷക്കീലയ്ക്കു ജീവനോടെ വിശുദ്ധ പദവി കൊടുക്കുമോ ആവോ..??


വണ്ടിച്ചക്രം എന്ന സിനിമയിലൂടെ സില്‍ക്ക് എന്ന പേരുലഭിച്ച അവരുടെ ജന്മദിനാഘോഷത്തിന്‍റെ കൂടുതല്‍വിവരങ്ങള്‍(അത് മനോരമയില്‍ കിട്ടില്ല...അതില്‍ പങ്കെടുത്ത എനിക്ക് മാത്രമെ വിവരിയ്ക്കാന്‍ കഴിയൂ..)

പ്രതീക്ഷിക്കുക.........!!!!!!